1435823210_balakrishna-pilla_new

അരുവിക്കര തെരഞ്ഞെടുപ്പില്‍ വര്‍ഗീയ വികാരം ഇളക്കിവിട്ട് വോട്ടുപിടിക്കുകയായിരുന്നു മുഖ്യമന്ത്രിയെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍. ബാലകൃഷ്ണപ്പിള്ള. ഇത് ജനാധിപത്യ പ്രക്രിയയില്‍ ഒരു മുഖ്യമന്ത്രി ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത കാര്യമാണെന്നും മുഖ്യമന്ത്രി തന്നെ ഇങ്ങനെ ചെയ്തത് അധാര്‍മികമാണെന്നും കൊട്ടാരക്കരയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ആരോപിച്ചു.
തെരഞ്ഞെടുപ്പില്‍ പണാധിപത്യവും മുഖ്യപങ്കു വഹിച്ചു. അരുവിക്കരയില്‍ നടന്ന കുടുംബയോഗങ്ങളില്‍ സഹായം അഭ്യര്‍ഥിച്ചു വന്ന പലര്‍ക്കും കോണ്‍ഗ്രസ് പണം നല്‍കിയിരുന്നു. സഹതാപതരംഗവും കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തില്‍ ഇതുവരെ ഉണ്ടായിരുന്ന തെരഞ്ഞെടുപ്പുകളില്‍ അങ്ങനെയാണ് സംഭവിച്ചിട്ടുള്ളത്. മരണപ്പെട്ടവരുടെ ബന്ധുക്കള്‍ സ്ഥാനാര്‍ഥികളായ തെരഞ്ഞെടുപ്പില്‍ ഇതുവരെ എല്ലാവരും ജയിച്ചിട്ടുണ്ട്. ആരും തോറ്റിട്ടില്ല- ആര്‍. ബാലകൃഷ്ണപ്പിള്ള വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here