നോട്ട് പിന്‍വലിക്കലിനെത്തുടര്‍ന്നുണ്ടായ പ്രതിസന്ധി 2008 നേക്കാളും പ്രത്യാഘാതമുണ്ടാക്കിയെന്ന് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്. അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ് സംസ്ഥാനം. ഇതു മറികടക്കാന്‍ ആവശ്യമായ പണം നല്‍കാന്‍ ആര്‍.ബി.ഐ തയ്യാറായിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു.

ശമ്പളം നല്‍കാനാവശ്യമായ പണം സര്‍ക്കാരിന്റെ പക്കലില്ലെന്നും മന്ത്രി പറഞ്ഞു. ഇതോടെ പുതുവര്‍ഷത്തില്‍ ശമ്പളം ലഭിക്കില്ലെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥര്‍.

ശമ്പളവും പെന്‍ഷനും അടക്കം 1391 കോടി രൂപയാണ് സര്‍ക്കാരിനാവശ്യം. എന്നാല്‍ 600 കോടി രൂപ മാത്രമാണ് ഇപ്പോള്‍ ആര്‍.ബി.ഐ അനുവദിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here