തൃശൂർ ∙ കെ.എം.മാണി രണ്ടു തവണയായി കൈക്കൂലി വാങ്ങിയതിനു തെളിവുണ്ടെന്ന വിജിലൻസ് റിപ്പോർട്ട് കോടതിക്കുമുന്നിലെത്തിയതോടെ മാണി രാജിവയ്ക്കണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. ഈ റിപ്പോർട്ടു മറച്ചുവച്ചാണു വിജിലൻസ് ഡയറക്ടർ മാണികുറ്റക്കാരനല്ലെന്നു തീരുമാനിച്ചത്.

കേസ് കോടതിയിലെത്താതെ തടയുകയായിരുന്നു ലക്ഷ്യം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കുറ്റക്കാരനാണോ എന്നു തീരുമാനിക്കേണ്ടതു കോടതിയായിരുന്നു. മുഖ്യമന്ത്രിയാണ് വിജിലൻസ് ഡയക്ടറുടെ േമൽ സമ്മർദ്ദം ചെലുത്തിയതെന്നും അദ്ദേഹം ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here