1439805926_vs

അദാനി ഗ്രൂപ്പ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനെ കണ്ടു. വിഴിഞ്ഞം തുറമുഖക്കരാറില്‍ ഒന്നാംസ്ഥാനം റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിനാണെന്നും അതിനാല്‍ പിന്തുണക്കാനാവില്ലെന്നുമാണ് പ്രതിപക്ഷ നിലപാട്. ഈ കരാറില്‍ തുറമുഖത്തിന് രണ്ടാം സ്ഥാനമേയുള്ളൂവെന്ന് വി.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു. കേരളത്തിനും കേരളജനതയ്ക്കും എന്തു നഷ്ടമുണ്ടായാലും സാരമില്ല, തിരഞ്ഞെടുപ്പില്‍ ജയിക്കണമെന്നത് മാത്രമാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. പദ്ധതിയോട് പ്രതിപക്ഷം എതിരല്ലെന്നും എന്നാലത് കേരളത്തിന് നേട്ടമുണ്ടാകത്തക്ക വിധത്തില്‍ നടപ്പാക്കണമെന്നതാണ് എല്‍.ഡി.എഫിന്റെ നിലപാടെന്നും അദ്ദേഹം പറഞ്ഞിരുന്നു. അദാനിയുമായി നടന്ന കൂടിക്കഴ്ച്ചക്ക് ശേഷവും നിലപാടില്‍ യാതൊരു മാറ്റവുമില്ലെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. വളരെ ശാന്തമായി തന്നെ പ്രതിപക്ഷത്തിന്റെ നിലപാട് അദാനിയെ അറിയിക്കുകയാണ് ചെയ്തതെന്ന് വി.എസ് അച്യതാനന്ദന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here