ടോക്കിയോ: ജപ്പാനിലെ ഒസാകയില്‍ മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയില്‍ 24 പേര്‍ മരിച്ചു. കൂട്ടക്കൊല ലക്ഷ്യമിട്ട് നടത്തിയ തീവയ്പാണോ അപകടത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. 28 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

പശ്ചിമ ജപ്പാനിലെ ഏറ്റവും വലിയ നഗരത്തിലാണ് സംഭവം. കെട്ടിടത്തിന്റെ നാലാം നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിന് മുന്‍പ് 50-60 വയസ് തോന്നിക്കുന്ന ഒരാള്‍ ഇവിടെ എത്തിയിരുന്നുവെന്നും തീവയ്പിനു പിന്നില്‍ അയാളാണെന്ന് സംശയിക്കുന്നതായും പോലീസ് പറയുന്നു. അഗ്നിബാധയില്‍ അയാള്‍ക്കും പൊള്ളലേറ്റിട്ടുണ്ട്.

മാനസികാരോഗ്യ കേന്ദ്രത്തിലുണ്ടായ അഗ്നിബാധയ്ക്കു മുന്‍പ് നഗരത്തില്‍ ഈ മധ്യവയസ്‌കന്‍ താമസിക്കുന്ന വീട്ടിലും തീപിടുത്തമുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here