തെക്കുകിഴക്കന്‍ ബ്രസീലിലെ രണ്ട് സ്‌കൂളുകള്‍ക്ക് നേരെ തോക്കുധാരി നടത്തിയ വെടിവയ്പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റതായി അധികൃതര്‍ അറിയിച്ചു. എസ്പിരിറ്റോ സാന്റോ സംസ്ഥാനത്തെ അരാക്രൂസില്‍ സ്ഥിതി ചെയ്യുന്ന ഒരു പൊതു സ്‌കൂളിലും മറ്റൊരു സ്വകാര്യ സ്‌കൂളിലുമാണ് വെടിവയ്പ്പ് നടന്നത്.

വെള്ളിയാഴ്ച രാവിലെയോടെ സ്‌കൂളില്‍ അതിക്രമിച്ചു കയറിയ അക്രമി അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നേരെ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് സ്ത്രീകള്‍ കൊല്ലപ്പെടുകയും ഒമ്പത് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ സമീപമുള്ള മറ്റൊരു സ്‌കൂളില്‍ എത്തി, സമാന രീതിയില്‍ ആക്രമണം നടത്തി. കൗമാരക്കാരിയായ പെണ്‍കുട്ടിയെ കൊല്ലുകയും മറ്റ് രണ്ട് പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

അക്രമിയെന്ന് സംശയിക്കുന്ന ആളെ അറസ്റ്റ് ചെയ്തതായി സംസ്ഥാന ഗവര്‍ണര്‍ റെനാറ്റോ കാസഗ്രാന്‍ഡെ പറഞ്ഞു. സംഭവത്തിന് പിന്നിലെ ഉദ്ദേശം കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണെന്ന് ഗവര്‍ണര്‍ ട്വിറ്ററില്‍ കുറിച്ചു. അതേസമയം ബ്രസീലില്‍ സ്‌കൂള്‍ വെടിവയ്പ്പുകള്‍ താരതമ്യേന അപൂര്‍വമാണ്, പക്ഷേ സമീപ വര്‍ഷങ്ങളില്‍ ഇത് വര്‍ദ്ധിച്ചുവരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here