ഇംഗ്ലണ്ടില്‍ ടാക്‌സി ഡ്രൈവറെ വെടിവച്ചു കൊന്ന കേസില്‍ ഇന്ത്യക്കാരായ രണ്ടുപേര്‍ കുറ്റക്കാരാണെന്നു ലവ്ബറോ ക്രൗണ്‍ കോടതി കണ്ടെത്തി. ഗുര്‍ദീപ് സന്ധു (25), ഹസന്‍ തസ്‌ലീം എന്നിവരാണ് 2021 ജനുവരി 31 നു പുലര്‍ച്ചെ 12.30നു മുഹമ്മദ് ഹാറൂണ്‍ സെബ് എന്ന 39കാരനെ തലയ്ക്കു വെടി വച്ചു കൊലപ്പെടുത്തിയത്. നാലു കുട്ടികളുടെ പിതാവായ ഹാറൂണ്‍ ജോലി കഴിഞ്ഞു വീട്ടില്‍ എത്തിയപ്പോഴാണ് ആക്രമണം ഉണ്ടായതെന്നു വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് പോലീസ് പറഞ്ഞു. വ്യാജ നമ്പര്‍ പ്ലേറ്റ് വച്ച ഫോക്‌സ്‌വാഗണ്‍ കാറില്‍ വന്ന പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

കൊല ചെയ്തു, അതിനു വേണ്ടി ആയുധം കൈവശം വച്ചു, നീതിനിര്‍വഹണത്തെ തടസപ്പെടുത്തി എന്നീ കുറ്റങ്ങളാണ് പ്രതികളുടെ മേല്‍ ചുമത്തിയത്. മൂന്നു പ്രതികളൂം കസ്റ്റഡിയില്‍ ഉണ്ട്. ശിക്ഷ പിന്നീട് പ്രഖ്യാപിക്കും. കുടുംബ വഴക്കുകളാണ് കൊലയ്ക്കു കാരണം എന്നു പറയുന്നു. എന്നാല്‍ കൊല്ലപ്പെട്ട ഹാറൂണ്‍ അതില്‍ നേരിട്ട് ബന്ധപ്പെട്ട ആളല്ല എന്നും പറയുന്നുണ്ട്. അപ്പോള്‍ അയാളെ എന്തിനു വധിച്ചു എന്നത് വ്യക്തമല്ല. കൊലയ്ക്കു ഉപയോഗിച്ച ആയുധം കണ്ടെടുത്തിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here