മോൻസി കൊടുമൺ

പിഞ്ചു കുഞ്ഞുങ്ങൾ മുതൽ പ്രായമായവർക്കു പോലും സമ്മാനംകിട്ടുകഎന്നത് എത്ര സന്തോഷകരമായ കാര്യമാണ് എങ്കിൽഇതാ നിങ്ങൾക്കുംഒരു സമ്മാനം  മിഠായിയും കേക്കും ഒന്നുമല്ല ഒരു ഈസ്റ്റർ സമ്മാനം. ജീവനുള്ളസമ്മാനം. ആ സമ്മാനമാണ് ഉത്ഥിതനായക്രിസ്തു. മുൾക്കിരീടം  ചൂടി ഭാരമുള്ള കുരിശും വഹിച്ച് ചമ്മട്ടികളാൽപ്രഹരമേറ്റ് വിലാപ്പുറംകുന്തമുനയാൽ പിളർന്ന് ചോരവാർന്ന് മൂന്നാണികളാൽ  നാഥൻ പ്രാണൻ വെടിഞ്ഞപ്പോൾ ലോകം മുഴുവൻ അന്ധകാരത്തിലായി. പാറകൾ പിളർന്നു ദേവാലയത്തിലെ തിരശ്ശീല നടുവേകീറപ്പെട്ടു

അവിടുത്തെ നഗ്നതമറയ്ക്കാൻസൂര്യൻഇരുണ്ടു. മരിച്ചവർഉയിർത്തെഴുനേറ്റു. ശതാധിപൻഅറിയാതെപറഞ്ഞു പോയി സത്യമായുംഇവൻ ദൈവപുത്രൻ തന്നെ.യേശുവിനെ ക്രൂശിപ്പാൻ വിധിച്ച പീലാത്തോസിന് നിശ്ചയമായുംബോദ്ധ്യമുണ്ടായിരുന്നു ഇവൻനീതിമാനായിരുന്നുവെന്ന് അതിനാൽഅവൻകൈകഴുകിതന്റെ അഭിനയംപൂർത്തിയാക്കി പകരം ജയിലിൽകിടന്നകുറ്റവാളിയായ ബർഅബ്ബാസിനെജയിൽമോചിതനാക്കി യത്-യഹൂദപുരോഹിതൻമാരെ സന്തോഷിപ്പിച്ചു. എന്നാൽ ക്രിസ്തുവിന്റെമരണശേഷം എല്ലാം കഴിഞ്ഞുവെന്ന് ധരിച്ചവർനിരാശരായി.  അവൻഉയിർത്തെഴുനേറ്റിരിക്കുന്നു.കല്ലറക്കൽആയുധധാരികളായ റോമൻപട്ടാളത്തിനെ രാവും പകലുംകാവൽ ഏർപ്പെടുത്തിയിട്ടും അവരെലജ്ജിതരാക്കി ക്രിസ്തുഉത്ഥിതനായി. ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചടത്തോളം അവന്റെഏറ്റവുംപ്രധാനആഘോഷം ഈസ്റ്റർതന്നെ. കാരണം മരണശേഷം ക്രിസ്തു ഉയിർത്തെഴുനേറ്റില്ലെങ്കിൽ നമ്മുടെ വിശ്വാസം വെറും വൃഥാ യാകുമായിരുന്നു.

ക്രിസ്തുവിന്റെ ഉയിർത്തെഴുനേൽപ്പ് സൂചിപ്പിക്കുന്നത് നമുക്ക് മരണശേഷവും ഒരു ജീവിതമുണ്ടെന്നാണ്. ഒരു പട്ടിയോ പശുവോചാകുന്നതുപോലെയല്ല മനുഷ്യന്റെമരണം.പട്ടിയോ പശുവോ മരിച്ചു എന്നു നാംപറയുന്നില്ല പകരം ചത്തുഎന്ന് മാത്രമേ പറയാറുള്ളു.എന്നാൽമനുഷ്യന് ഒരുആത്മാവുണ്ട്. അതാണ് ക്രിസ്തുപറയുന്നത് ലോകംമുഴുവൻ നേടിയാലും നിന്റെ ആത്മാവ് നശിച്ചാൽഎന്തു പ്രയോജനം . മലകളെമാറ്റുവാൻ പോകുന്നവിശ്വാസമുണ്ടായാൽപോലും നീ സർവ്വ വിജ്ഞാനകോശം നേടിയാലും നിന്നിൽസ്നേഹമില്ലെങ്കിൽ നീമുഴങ്ങുന്നചെമ്പോ ചിലമ്പുന്ന കൈത്താളമോ ആയിപ്പോകും എന്ന്ക്രിസ്തു തറപ്പിച്ചുപറയുന്നുണ്ട്. അതുപോലെ ദൈവമേ ദൈവമേഎന്നുനിരന്തരം വിളിക്കുന്നവനല്ല സ്വർഗ്ഗരാജ്യം പിന്നെയോഅവിടുത്തെപ്രവർത്തി ചെയ്യുന്നവനത്രേ. നിരന്തരംദേവാലയത്തിൽപോകുവാൻ തിടുക്കംകൂട്ടുന്ന നാം ഒന്നു ഉണരണം ദൈവംദേവാലയത്തിൽ മാത്രമല്ല കല്ലിലും മുള്ളിലും തൂണിനുംതുരുമ്പിലുമുണ്ട് . നമ്മുടെഹൃദയംശുദ്ധമായാൽ അതിൽപ്പരം മറ്റൊരുദേവാലയമുണ്ടോ?
ഈ കൊറോണ സമയംനമ്മുടെഭവനങ്ങളെല്ലാം ദേവാലയമായില്ലെ ഇതിൽ പരംഒരു സന്തോഷ അനുഭവം നമുക്ക് വേറെഎന്തുണ്ട്.മതാപിതാക്കളുംകുഞ്ഞുങ്ങളുംഒന്നിച്ചിരുന്ന് ഭവനങ്ങൾദേവാലയങ്ങളാക്കിയില്ലേ? അവിടെഅസൂയയും പള്ളിപിടുത്തവും റിയൽഎസ്റ്റേറ്റും, ഹോംഇൻഷറൻസ്സും ഒന്നും നമ്മെബുദ്ധിമുട്ടിപ്പിക്കാതെ ഏകാഗ്രതയോടെദൈവത്തെവിളിക്കാൻ സാധിച്ചില്ലേ? അവിടെയാണ്നമുക്ക്കിട്ടിയസമ്മാനം. ഉത്ഥിതനായക്രിസ്തുനമ്മുടെഭവനങ്ങളിലേക്ക്കടന്നുവരുമ്പോൾനാംഒരുക്കമുള്ളവരായിരിപ്പീൻ.ക്രിസ്തു ദൈവപുത്രനാണെന്ന്നാം വിശ്വസിക്കുന്നു എന്നാൽദൈവം ക്രിസ്ത്യാനിയാണെന്നുപറയുന്ന തിരുമണ്ഡൻമാരും ഉണ്ട്. അഭിവന്ദ്യ പോപ്പ് ഫ്രാൻസിസ്സ് പറയുന്നകാര്യംഒന്ന്സൂചിപ്പിച്ചുകൊള്ളട്ടെ.അദ്ദേഹംപറയുന്നു” ഞാൻ വിശ്വസിക്കുന്ന ദൈവം കത്തോലിക്കനല്ല. എന്ത്അർത്ഥവത്തായകാര്യം. കൊറോണപോലും വക വെയ്ക്കാതെ ലോകം മുഴുവൻ നടന്ന് ജാതി മത വ്യത്യാസമില്ലാതെസ്നേഹം പങ്കിടുന്നപിതാവ്പറയുന്ന ആശയമല്ലേ പണ്ട് വയലാർ എഴുതിയത്

ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല  ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല . ആദൈവത്തിന്റെ ഒരു പ്രതിപുരുഷനെന്നനിലയിൽ ക്രിസ്തുവിൽനാംവിശ്വാസംകണ്ടെത്തുന്നു. ദൈവംസ്നേഹമാകുന്നു. ഈ കൊറോണ എന്നഅന്ധകാരത്തെ ഈ വർഷത്തെ ഈസ്റ്ററോടുകൂടി ദൈവംപ്രകാശമുള്ളതാക്കിതീർക്കട്ടെയെന്ന് ആശിക്കാം. അതായിരിക്കട്ടെ  നമ്മുടെ ഈസ്‌റ്റർ സമ്മാനം. എല്ലാവർക്കുംഇസ്‌റ്റർആശംസകൾ  നേർന്നുകൊണ്ട്
മോൻസി കൊടുമൺ

LEAVE A REPLY

Please enter your comment!
Please enter your name here