ഡ്യൂനെഡിൻ:ആസ്‌ട്രേലിയയ്‌ക്കെതിരായ രണ്ടാം ട്വന്റി -20 ക്രിക്കറ്റ് മത്സരത്തിലും വിജയം നേടി ന്യൂസിലാൻഡ് അഞ്ചുമത്സരപരമ്പരയിൽ 2-0ത്തിന് മുന്നിലെത്തി. ഡ്യൂനെഡിനിൽ നടന്ന രണ്ടാം മത്സരത്തിൽ നാലുറൺസിന്റെ വിജയമാണ് കേൻ വില്യംസണും സംഘവും സ്വന്തമാക്കിയത്.ആദ്യം ബാറ്റുചെയ്ത ന്യൂസിലാൻഡ് ഉയർത്തിയ 219/7നെതിരെ എട്ടുവിക്കറ്റ് നഷ്ടത്തിൽ 215 റൺസെടുക്കാനേ ഓസീസിന് കഴിഞ്ഞുള്ളൂ. ജിമ്മി നീഷാമെറിഞ്ഞ അവസാന ഓവറിൽ ഓസീസിന് ജയിക്കാൻ 15 റൺസാണ് വേണ്ടിയിരുന്നത്.

എന്നാൽ രണ്ട് വിക്കറ്റുകളടക്കം 10 റൺസ് മാത്രം വിട്ടുകൊടുത്ത നീഷാം ആതിഥേയർക്ക് വിജയമൊരുക്കി.. ഒരു ഘട്ടത്തില്‍ 113 ന് ആറ് എന്ന നിലയിൽ തകർന്ന ഓസീസിനെ 37 പന്തുകളിൽ 78 റൺസെടുത്ത സ്റ്റോയിനിസും 15 പന്തുകളിൽ നിന്നും 41 റൺസെടുത്ത സാംസും ചേർന്നാണ് രക്ഷിച്ചത്. ഇരുവരെയും അവസാന ഓവറിൽ നീഷാം പുറത്താക്കിയതാണ് കളിത്തിരിവായത്.ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവീസിനായി ഓപ്പണർ മാർട്ടിൻ ഗപ്ടിൽ തകർപ്പന്‍ പ്രകടനം കാഴ്ചവെച്ചു. 50 പന്തുകളിൽ നിന്ന് 97 റൺസാണ് താരം അടിച്ചെടുത്തത്. ഗപ്ടിലാണ് കളിയിലെ താരവും. 53 റൺസെടുത്ത നായകൻ വില്യംസണും 45 റൺസെടുത്ത് പുറത്താവാതെ നിന്ന ജിമ്മി നീഷാമും മികച്ച പ്രകടനം കാഴ്ചവെച്ചു. പരമ്പരയിലെ അടുത്ത മത്സരം മാർച്ച് മൂന്നിന് നടക്കും

LEAVE A REPLY

Please enter your comment!
Please enter your name here