സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ അപമാനിച്ചു എന്ന ആരോപണമുയർത്തി ഇന്ത്യൻ യുവ ഓപ്പണർ ഋതുരാജ് ഗെയ്ക്‌വാദിനെതിരെ വിമർശനം ശക്തം. ഇത്തരത്തിൽ ഒരു വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സെൽഫിയെടുക്കാനെത്തിയ ഗ്രൗണ്ട്സ്മാനെ മാറ്റിയിരുത്തുന്നതും ഫോണിലേക്ക് നോക്കാതെ തിരികെയിരിക്കുന്നതും വിഡിയോയിൽ കാണാം. 

ദക്ഷിണാഫ്രിക്കക്കെതിരായ ഇന്ത്യയുടെ അവസാന ടി-20യിലാണ് ആരോപണ വിധേയമായ സംഭവമുണ്ടായത്. മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. മഴയത്ത് ഡഗൗട്ടിലിരിക്കുകയായിരുന്ന ഋതുരാജിൻ്റെ അടുത്തേക്ക് ഒരു ഗ്രൗണ്ട്സ്മാൻ എത്തുകയും അടുത്തുള്ള കസേരയിൽ ഇരിക്കുകയും ചെയ്തു. എന്നാൽ, ഇയാളെ ഋതുരാജ് തള്ളി നീങ്ങിയിരിക്കാൻ ആവശ്യപ്പെടുകയാണ്. തുടർന്ന് ഗ്രൗണ്ട്സ്മാൻ സെൽഫിക്കായി ഫോൺ ഉയർത്തിയെങ്കിലും ഫോണിലേക്ക് നോക്കാൻ ഋതുരാജ് തയ്യാറായില്ല. രണ്ട് മൂന്ന് തവണ ഗ്രൗണ്ട്സ്മാൻ സെൽഫി ആവശ്യം ഉന്നയിച്ചെങ്കിലും ഋതുരാജ് ഫോണിലേക്ക് നോക്കാൻ തയ്യാറായില്ല. അല്പസമയത്തിനു ശേഷം ഇയാളോട് എഴുന്നേറ്റ് പോകാൻ ഋതുരാജും സമീപത്തിരിക്കുന്ന മറ്റൊരു താരവും ആവശ്യപ്പെടുന്നതും വിഡിയോയിൽ കാണാം.

LEAVE A REPLY

Please enter your comment!
Please enter your name here