ന്യൂഡൽഹി : ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യൻ സ്‌ക്വാഡിൽ പേസർ ജസ്‌പ്രീത്‌ ബുമ്ര ഉണ്ടാകില്ല. പുറത്ത്‌ പരിക്കേറ്റ ബുംറയ്‌ക്ക്‌ ആറ്‌ മാസം വിശ്രമമാണ്‌ നിർദേശിച്ചിരിക്കുന്നതെന്ന്‌ ദേശീയമാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു. കാര്യവട്ടത്ത്‌ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തിലും ബുംറ കളിച്ചിരുന്നില്ല. മത്സരത്തിന് മുന്നോടിയായി ചൊവ്വാഴ്‌ച പരിശീലനത്തിനിറങ്ങിയ ബുംറയ്‌ക്ക് പുറംവേദന അനുഭവപ്പെട്ടിരുന്നു. തുടർന്നാണ്‌ മത്സരം നഷ്‌ടമായത്‌.

പരിക്കിൽ നിന്ന് മോചിതനാവാൻ ബുംറയ്‌ക്ക് ശസ്‌ത്രക്രിയയുടെ ആവശ്യമില്ലെന്നാണ് റിപ്പോർട്ടുകൾ‌‌. എന്നാൽ പൂർണമായ ഫിറ്റ്നസിലേക്ക് തിരിച്ചു വരാൻ 4 മുതൽ 6 മാസം വരെ അദ്ദേഹത്തിന് വിശ്രമം വേണ്ടി വരും. നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം ഈ വർഷം ബുംറ കളിക്കളത്തിലേക്ക് മടങ്ങിയെത്തില്ല.

നേരത്തെ പരിക്കിനെത്തുടർന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പും ബുംറക്ക് നഷ്‌ടമായിരുന്നു. ഒരു മാസത്തോളം സമയം ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ ചെലവഴിച്ചായിരുന്നു അദ്ദേഹം പരിക്കിൽ നിന്ന് മോചിതനായി ഫിറ്റ്നസ് വീണ്ടെടുത്തത്. തുടർന്ന് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ രണ്ട് മത്സരങ്ങളും അദ്ദേഹം കളിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here