മുഖ്യമന്ത്രിക്ക് സമയമില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് മറ്റാരെയെങ്കിലും ഏല്‍പിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
എറണാകുളം മഹാരാജാസ് കോളജില്‍ ചുവരെഴുതിയതിന് വിദ്യാര്‍ഥികളെ പൊലിസ് അറസ്റ്റ് ചെയ്തത് ഫാസിസ്റ്റ് നടപടിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചുവരെഴുതുന്നത് ഇത്ര വലിയ കുറ്റമാണോ. താന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ ഇത്തരത്തിലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ ശക്തമായ നടപടിയെടുത്തിട്ടുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മനുഷ്യാവകാശ പ്രവര്‍ത്തകരായ കമാലിനെയും നദീറിനെയും പൊലിസ് അറസ്റ്റ് ചെയ്തതും അതിനെതിരേ സി.പി.എമ്മിന്റെ ഭാഗത്തു നിന്നു തന്നെ വിമര്‍ശനമുന്നയിച്ചിട്ടും യാതൊരു ഫലവുമുണ്ടായില്ല.
പൊലിസിലുള്ള നിയന്ത്രണം മുഖ്യമന്ത്രിക്ക് പൂര്‍ണമായി നഷ്ടട്ടപ്പെട്ടെന്നാണ് ഇവ തെളിയിക്കുന്നത്.
ബി.ജെ.പിയുടെ അജണ്ടയാണ് പൊലിസ് നടപ്പാക്കുന്നതെന്നും യു.എ.പി.എ ദുരുപയോഗം ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here