ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു.
ലോകത്തിന്റെ പാപങ്ങള്‍ എല്ലാം ചുമലിലേറ്റി കുരിശേന്തിയ ആ പുണ്യത്മാവ് ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മ ആഘോഷിക്കുകയാണ് ലോകം. യേശു ദേവൻ മരണത്തെ തന്നെ തോല്പിച്ചു മൂന്നാം ദിവസം ഉയിര്‍ത്തെഴുന്നേറ്റ ചരിത്ര സംഭവം, ലോകം എല്ലാ പാപങ്ങളും കഴുകിക്കളഞ്ഞു ആഘോഷിക്കുന്നു .
അവശതയുടെയും ദാരിദ്ര്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും ഇരകളായി ദുരിതത്തിന്റെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെ ഉള്‍വിളിയും ഉല്‍സവവുമാണ് യേശുക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍. കുരിശുമരണത്തെ ജയിച്ച് ക്രിസ്തു ഉത്ഥാനം ചെയ്തതിന്റെ ഓർമയിൽ ദേവാലയങ്ങളില്‍ തിരുക്കർമങ്ങൾ നടക്കുന്നു.
അന്‍പത് ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഒശാന ഞായറിനാരംഭിച്ച വിശുദ്ധവാരവും ഇന്ന് അവസാനിക്കുകയാണ്. ഉയിര്‍പ്പുതിരുനാള്‍ ആചരിക്കുമ്പോള്‍ ലോക പാപത്തെ കീഴടക്കി പുതിയ മനുഷ്യനായി ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസമാണ് ക്രൈസ്തവര്‍ക്കുള്ളത്. ലോകം പ്രതീക്ഷയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പിലേക്ക് നീങ്ങുമ്പോൾ യേശുദേവന്റെ ചിന്തകളുടെ കാലിക പ്രസക്തി നാം മറന്നു കൂടാ.
ലോകം ഇന്ന് യുദ്ധത്തിന്റെയും, രക്തച്ചൊരിച്ചിലുകളുടെയും പാതയിലൂടെ നടന്നു പൊയ്ക്കൊണ്ടിരുന്നു. ഇവിടെയെല്ലാം “തന്നെപോലെ തന്റെ അയൽക്കാരനെയും സ്നേഹിക്കുക’എന്ന വലിയ വാക്യം നമ്മെ പഠിപ്പിച്ച ഒരു ദൈവിക പ്രതിപുരുഷനെ മറന്നുകൂടാ. ഈ ഈസ്റ്റർ അത്തരം ചിന്തകളുടേതാകട്ടെ…
കേരളാ ടൈംസിന്റെ എല്ലാ വായനക്കാർക്കും ഞങ്ങളുടെ ഈസ്റ്റർ ആശംസകൾ
പോൾ കറുകപ്പിള്ളിൽ ബിജു കൊട്ടാരക്കര