കൊച്ചി:യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പോലീസിന് ലഭിച്ചത് ആക്രമണദൃശ്യങ്ങളുടെ ഒരുഭാഗം മാത്രം. പള്‍സര്‍ സുനി ഉള്‍പ്പെടെ സംഘം ലൈംഗീക അതിക്രമം നടത്തി 49 മിനിറ്റോളം നടിയുടെ വീഡിയോ ചിത്രീകരിച്ചു. ഇവ എഡിറ്റ് ചെയ്ത് മൂന്നു മിനിറ്റുള്ള ആറ് ക്ലിപ്പാക്കി മാറ്റി മെമ്മറി കാര്‍ഡില്‍ സൂക്ഷിച്ചെന്നുമാണ് റിപ്പോര്‍ട്ട്. തൃശൂരിലെ സിനിമയുടെ സെറ്റിലെത്തി നടനെ കാണിച്ച ശേഷം ദൃശ്യങ്ങള്‍ യുവനടിയുടെ പക്കല്‍ സൂക്ഷിക്കാന്‍ നല്‍കിയെന്നാണ് വിവരം.ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് എവിടെ നിന്ന് കിട്ടിയതെന്ന് വ്യക്തമല്ല.എന്നാല്‍ പോലീസ് ഫോറന്‍സിക് സയന്‍സ് ലബോറട്ടയിലെ സൈബര്‍ വിഭാഗം ദൃശ്യങ്ങള്‍ പരിശോധിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട് .കേസില്‍ നടിയുടെ പങ്ക് അറിയുന്നതിനായി പോലീസ് ചോദ്യം ചെയ്യാന്‍ നീക്കം നടത്തിയിരുന്നെങ്കിലും പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.യുവനടിയെ ആക്രമിച്ച സംഘം വാഹനത്തില്‍ വച്ച് വലിയ ക്രൂരതകളാണ് നടിയോട് ചെയ്തത്.

പോലീസിന് ദൃശ്യങ്ങള്‍ ലഭിച്ചതായി സ്ഥിരീകരണമുണ്ട് .ദൃശ്യത്തില്‍ നടിയും പള്‍സര്‍ സുനിയും ഉള്‍പ്പെട്ടിട്ടുണ്ട് .ഓടുന്ന വാഹനത്തില്‍ നടിയെ ക്രൂരമായി അപമാനിച്ചിരിക്കുകയാണ് .അക്രമം നടന്ന ദിവസം ഋതുമതിയായതിനാല്‍ നടിയെപ്രതി ബലാത്കാരമായി പ്രകൃതിവിരുദ്ധവേഴ്ചയ്ക്ക് ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ടെന്നാണ് വിവരം. കേസില്‍ ഏറ്റവും നിര്‍ണായകമായ തെളിവായാണ് ദൃശ്യങ്ങളെന്ന് ഉന്നത പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. ടന്‍ ദിലീപും ആക്രമിക്കപ്പെട്ട നടിയും തമ്മിലുള്ള റിയല്‍ എസ്റ്റേറ്റ് ഇടപാടുകളെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.ദിലീപിന്റെ ആദ്യഭാര്യ മഞ്ജുവാര്യരും കാവ്യമാധവനും ആക്രമിക്കപ്പെട്ട നടിയും ചേര്‍ന്ന് നടത്തിയ വസ്തു ഇടപാടുകളെ കുറിച്ചാണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത് .കഴിഞ്ഞ ദിവസം പോലീസ് നടത്തിയ ചോദ്യം ചെയ്യലിലും വസ്തു ഇടപാടുകളെ കുറിച്ച് ദിലീപ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here