കേരളത്തെ അറിയുകയും കേരളം അറിയുകയും ചെയ്ത നേതാവാണ് ഉമ്മന്‍ചാണ്ടി. രാഷ്ട്രീയത്തിലും പാര്‍ട്ടിയിലും അദ്ദേഹത്തിന് എതിരാളികള്‍ ഉണ്ടെങ്കിലും അവര്‍ക്കൊക്കെ ഉമ്മന്‍ചാണ്ടിയെന്ന വ്യക്തിയോടല്ല മറിച്ച് അദ്ദേഹത്തിന്റെ ആശയത്തോടായിരിക്കും എതിര്‍പ്പ്. പ്രവര്‍ത്തനത്തോടും പ്രവര്‍ത്തനരീതിയോടുമായിരിക്കും എതിര്‍പ്പ്. അല്ലാതെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തോടും വ്യക്തിജീ വിതത്തോടുമായിരിക്കില്ല. അതാണ് അരനൂറ്റാണ്ടിന്റെ രാഷ്ട്രീയ പാരമ്പര്യമുള്ള ഉമ്മന്‍ചാണ്ടി.
ആ ഉമ്മന്‍ചാണ്ടി തന്നെ പീഡിപ്പിച്ചുയെന്ന്, അതും കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന വേളയില്‍ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍ വച്ച് പീഡിപ്പിച്ചുയെന്നു പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ തക്ക രാഷ്ട്രീയാന്തത കേരള ജനതയ്ക്കുണ്ടോയെന്നു ചിന്തിക്കണം. ഉമ്മ ന്‍ചാണ്ടിയെന്ന രാഷ്ട്രീയ നേതാവിന്റെയും ഭരണാധികാരിയുടേയും ജീവിതവും വ്യക്തിമാഹാത്മ്യവും ഏതൊരു മലയാളിക്കും കാണാപാഠമാണ്.
അതുകൊണ്ടുതന്നെ അദ്ദേഹത്തെപ്പോലെ ഒരു വ്യക്തിയെക്കുറിച്ച് ഒരു പീഡനകഥമെനഞ്ഞു കൊണ്ടുവരുമ്പോള്‍ അദ്ദേഹത്തിന്റെ അനുയായികള്‍ മാത്രമല്ല അദ്ദേഹത്തെ നഖശിഖാന്തം എതിര്‍ക്കുന്നവര്‍ പോലും വിശ്വസിക്കില്ല. അതാണ് കേരളത്തിന്റെ ഉമ്മന്‍ചാണ്ടി. അതാണ് ഉമ്മന്‍ചാണ്ടിയുടെ വിജയവും ശക്തിയും. അതുകൊണ്ട് ഉമ്മന്‍ചാണ്ടി ആദര്‍ശത്തിന്റെ ആള്‍രൂപമെന്നോ മഹാനായ ഭരണാധികാരിയെന്നോ പറയുന്നില്ല. രാഷ്ട്രീയത്തിനപ്പുറം മൂല്യങ്ങള്‍ കാക്കുന്ന ഒരു വ്യക്തിയാ ണ് ഉമ്മന്‍ചാണ്ടി.
ഒരു സ്ത്രീ തന്നെ പീഡിപ്പിച്ചുവെന്നു പറഞ്ഞാല്‍ അതും ഒരു ഉന്നത രാഷ്ട്രീയ നേതാവും മുന്‍ ഭരണാധികാരിയുമായ ഒരു വ്യക്തി പീഡിപ്പിച്ചു യെന്ന് പറഞ്ഞാല്‍ ആ സ്ത്രീയോട് സഹതാപവും സഹാനുഭൂതിയും ഉണ്ടാകുക സാധാരണമാണ്. ഇവിടെ നേരെ മറിച്ചാണ് സംഭവിച്ചത്. സഹാനുഭൂതിക്കു പകരം ജനരോക്ഷം ആ സ്ത്രീക്കുനേരെ ഉണ്ടാകുകയാണുണ്ടായത്. വന്‍ വിവാദം ഉണ്ടാകേണ്ടിടത്ത് ഒരു കരിയിലപോലുമനങ്ങിയില്ലായെന്നതാണ് സത്യം. ആ ആരോപണം ഒരു ചായകോപ്പയിലെ കൊടുങ്കാറ്റുപോലുമുണ്ടാക്കാതെ കെട്ടടങ്ങി പോയ പ്പോള്‍ വാദി പ്രതിയായപോലെയായിപ്പോയി. മലപോലെ വന്നത് എലിയേക്കാള്‍ ശുഷ്ക്കിച്ച് ചെറുതായി പോയത് ഉമ്മന്‍ചാണ്ടിക്കു നേരെ പ്രയോഗിച്ചതു കൊണ്ടാണ്.
കേരളത്തില്‍ രാഷ്ട്രീയ നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമെതിരെ പീഡന ആരോപണം ഇതാദ്യമല്ല. പല അവസരത്തിലും പല മന്ത്രിമാര്‍ക്കുമെതിരെയും ഉന്നതരായ രാഷ്ട്രീയ നേതാക്കള്‍ക്കെതിരെയും നിയമസഭ പാര്‍ലമെന്റ് അംഗങ്ങള്‍ക്കെതിരെയും ലൈംഗീക പീഡന ആരോപണങ്ങള്‍ ഉള്‍പ്പെടെയുള്ള വിവിധ പീഡനങ്ങള്‍ പലരും ആരോപിക്കുകയും അതില്‍ പലതും കോടതിയില്‍ കേസ്സായി വരികയും ചെയ്തിട്ടുണ്ട്. ആ ആരോപണങ്ങള്‍ കേരളത്തില്‍ കോളിളക്കം സൃഷ്ടിക്കു കയും അതേ തുടര്‍ന്ന് മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടിയും വന്നിട്ടുണ്ട്. പീച്ചി, ഐസ്ക്രീം തുടങ്ങിയവ അതില്‍ ചിലതു മാത്രമാണ്. അതിലൊക്കെ പീഡനവിധേയയോട് അനുകമ്പയും അതില്‍ സത്യത്തിന്റെ അംശമു ണ്ടെന്നും ജനം വിശ്വസിച്ചിരുന്നു. ചതിയില്‍ വീഴ്ത്തിയോ ഭീ ഷണിപ്പെടുത്തിയോ പ്രലോഭനങ്ങള്‍ നല്‍കിയോ ആയിരുന്നു ആ പീഡനങ്ങള്‍ മിക്കതും നടന്നിട്ടുള്ളത്. തന്നെ പീഡിപ്പിച്ചുയെന്ന് പറയാന്‍ പോലും അഭിമാനം അുവദിക്കാത്തവരായിരുന്നു അവരില്‍ മിക്കവരും. അതൊക്കെകൊണ്ടുതന്നെയാണ് ഇരയോട് ജനത്തിന് സഹതാപവും സഹാനുഭൂതിയും ഉണ്ടായത്. അത് സത്യമാണെന്ന് ജനം വിശ്വസിച്ചിരുന്നതും. എന്നാല്‍ ഇവിടെ ആ ഒരു സഹാനുഭൂതിയും സഹതാപവും ജനത്തിനുണ്ടായില്ല. അവരത് സത്യമാണെന്ന് വിശ്വസിച്ചിട്ടുമില്ല. കാരണം ഇതില്‍ ഇരയെന്ന വ്യക്തിയുടെ ലക്ഷ്യവും വിശ്വാസ്യതയും ജനത്തിന് അറിയാമെന്നതു തന്നെ. കെട്ടിച്ചമച്ച ഒരു കഥയുമായി ഗൂഢലക്ഷ്യവുമായി മറ്റാരുടെയോ പിന്‍ബലത്തില്‍ ഒരു പീ ഡനകഥ അതും കേരളം ആദരണീയനായി കരുതുന്ന കുടുംബ ബന്ധങ്ങളുടെ മൂല്യമറിയാവുന്ന സാധാരണക്കാരനെ മനസ്സിലാക്കുകയും പ്രായോഗിക രാഷ്ട്ര യത്തിനപ്പുറം ജനത്തെ അറിയു കയും ചെയ്യുന്ന ഒരു വ്യക്തിക്കെതിരെ പീഡനമാരോപിച്ചത് സ്ത്രീ സമൂഹത്തിനു തന്നെ അ പമാനമാണ്.
ഒരു ശക്തമായ പിന്‍ബലത്തിലാണ് ആ സ്ത്രീ ഈ ആരോപണമുന്നയിച്ചത് എന്ന് വ്യക്തമാണ്. അവരുടെ ലക്ഷ്യം രാഷ്ട്രീയവൈര്യമോ വ്യക്തിഹത്യയോ ആണെന്നുള്ളത് ഒരു നഗ്‌നസത്യമാണ്. എന്നാല്‍ അവര്‍ പ്രതീക്ഷിച്ച രീതിയിലുള്ള യാതൊന്നും ഉമ്മന്‍ചാണ്ടിയെന്ന വ്യക്തി പ്രഭാവത്തിനേറ്റില്ല. അദ്ദേഹം അതേക്കുറിച്ച് കാര്യമാത്രമായി അഭിപ്രായം പോലും പറയാതിരുന്നുയെന്നതാണ് മ റ്റൊരു വസ്തുത. കാരണം ഉമ്മ ന്‍ചാണ്ടിയേക്കാള്‍ നന്നായി അദ്ദേഹത്തെ അറിയുന്നത് കേരളത്തിലെ ജനങ്ങളാണെന്ന് അദ്ദേഹത്തിന് നന്നായറിയാം. അവരോട് താനൊരു വിശദീകരണം പോയിട്ട് ഒരു നിഷേധക്കുറിപ്പ് പോലും പറയേണ്ട ആവശ്യമില്ലായെന്ന് ചിന്തിച്ചതാകാം അദ്ദേഹം അതേക്കുറിച്ച് അഭിപ്രായപ്രകടനം പോലും നടത്താതിരുന്നത്.
ഒരു നേതാവിന്റെ ഏറ്റവും വലിയ മഹത്വം എന്താണെന്ന് ചോദിച്ചാല്‍ ജനം ആ നേതാവിനെ പൂര്‍ണ്ണമായും അറിയുകയും വിശ്വസിക്കുകയും ചെയ്യുന്നുയെന്നതാണ്. അതാണ് ആ നേതാവിന്റെ ശക്തിയും. ആ വ്യക്തിക്ക് ഏത് ആരോപണത്തെയും പുഞ്ചിരിച്ചുകൊണ്ടു തന്നെ നേരിടാന്‍ കഴിയും. താന്‍ തെറ്റ് ചെയ്തിട്ടില്ലായെന്ന് പറയാതെ തന്നെ ജനം അദ്ദേഹത്തില്‍ വിശ്വാസമര്‍പ്പിക്കും. അങ്ങനെയൊരു നേതാവിനു മാത്രമെ ആരോപണങ്ങളെ അതിജീവിക്കാന്‍ കഴിയൂ. ധൈര്യപൂര്‍വ്വം പൊതുജനമദ്ധ്യത്തില്‍ ഇറങ്ങിവന്ന് അവരെ നയിക്കാന്‍ കഴിയൂ. ഏതന്വേഷണത്തേയും നേരിടാന്‍ കഴിയൂ. തനിക്കെതിരെ ഗുരുതരമായ ആരോപണമുന്നയിച്ചപ്പോഴും ഉമ്മന്‍ചാണ്ടിയില്‍ കൂടി കണ്ടതും കേട്ടതും അതാണ്. പതറാതെ നിന്നുകൊണ്ട് അദ്ദേഹം പറഞ്ഞ തും അതാണ്.
അതുകൊണ്ട് ഉമ്മന്‍ ചാണ്ടി ആദര്‍ശത്തിന്റെ ആള്‍രൂപമാണെന്ന് പറയുന്നില്ല. വ്യക്തി ജീവിതത്തിന്റെയും കുടുംബജീവിതത്തിന്റെയും മഹത്വമെന്തെന്ന് അദ്ദേഹത്തിനറിയാം. അതിന്റെ മൂല്യമറിഞ്ഞ് ജീവിക്കുന്ന ഒരു വ്യക്തിയാണെന്നതിന്റെ ഉദാഹരണമാണ് ആറ് പതിറ്റാണ്ട് രാഷ്ട്രീയ പ്രവര്‍ത്തനമുണ്ടായിട്ടും അദ്ദേഹത്തിനെതിരെ ഇതുപോലെയൊരു ആരോപണം ഇതുവരെയും ആരും ഉന്നയി ക്കാതിരുന്നത്.
ഗ്രൂപ്പ് രാഷ്ട്രീയ ചരടു വലികളും രാഷ്ട്രീയ ചാണക്യ തന്ത്രങ്ങളും കൊണ്ടും കൊടുത്തും വളര്‍ന്ന ഒരു രാഷ്ട്രീയ നേതാവു തന്നെയാണ് ഉമ്മന്‍ ചാണ്ടിയെങ്കിലും അദ്ദേഹത്തിന്റെ സ്വഭാവശുദ്ധി ഒരിക്കലും ചോദ്യം ചെയ്യപ്പെട്ടിട്ടില്ലായെന്നതാണ് അത് തെളിയിക്കുന്നത്. അങ്ങനെയൊരു വ്യക്തിയെ താറടിച്ചു കാണിക്കാന്‍ ഒരാള്‍ രംഗത്തു വരുമ്പോള്‍ ആ വ്യക്തിയും പൂര്‍ണ്ണമായും കുറ്റമറ്റതും നിരപരാധിത്വവും ചാരിത്രശുദ്ധി യുമുള്ളതാകണം. ഇല്ലെങ്കില്‍ ഒരു നേരത്തെ ആഹാരത്തിനുവേണ്ടി ശരീരം വിറ്റ് ജീവിക്കുന്നവരേക്കാള്‍ അറപ്പോടെയേ ജനം കാണൂ. അവരോടു കാണിക്കുന്ന അനുകമ്പപോലും ജനം നല്‍കുകയില്ല.
സ്വാര്‍ത്ഥ ലക്ഷ്യത്തിനും തന്‍കാര്യ സാദ്ധ്യത്തിനുമായി മാനം വിറ്റും നടക്കുന്നവരെക്കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുന്നവര്‍ ആരായിരുന്നാലും അവര്‍ ഒരു കാര്യം ഓര്‍ക്കുന്നത് നല്ലത്. ആശയങ്ങളെ ആശയങ്ങളോടാണെതിര്‍ക്കേണ്ടത് അല്ലാതെ ഇത്തരം വിലകുറഞ്ഞ മാര്‍ക്ഷത്തില്‍ക്കൂടിയല്ല. അത് ആദ്യം ഒരു ഓളമുണ്ടാക്കും അ തില്‍ സത്യമില്ലെങ്കില്‍ അത് യാതൊരു ചലനവുമുണ്ടാക്കാതെ പോകുമെന്ന് മാത്രമല്ല അതിനു പിന്നിലെ പിന്നണി പ്രവര്‍ത്തകരെ തിരിച്ചറിയുകയും തിരസ്ക്കരിക്കുകയും തകര്‍ത്തു കളയുകയും ചെയ്യും.
കാര്യമില്ലാതെ കരിവാരി തേയ്ക്കാന്‍ ശ്രമിച്ചവരുടെ ശരീരമാസകലം കരിയാണെന്നസ്ഥിതിയാണുണ്ടായത്.പ്രത്യയ ശാസ്ത്രവും വിപ്ലവവീര്യവും നാഴികയ്ക്ക് നാല്പതുവട്ടം വിളിച്ചുഘോഷിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ നാലാംകിട രാഷ്ട്രീയമായി പോയി ഇതെന്ന തില്‍ യാതൊരു സംശയവുമില്ല. രാഷ്ട്രീയാചാര്യന്മാര്‍ നേതൃത്വം നല്‍കിയ പ്രസ്ഥാനം കേവലം ഒരു സാരിത്തുമ്പില്‍ തൂങ്ങി ത രംതാഴുമ്പോള്‍ കേരള രാഷ്ട്രീയത്തിലെ ഏറ്റവും നാണംകെട്ട രാഷ്ട്രീയക്കളിയായി മാത്രമെ ഇതിനെ കാണാന്‍ കഴിയൂ. വൃത്തികെട്ട രാഷ്ട്രീയ അടവായി മാത്രമെ ഇത് ജനം കണക്കാക്കൂ.
തോക്കിനു മുന്നിലും നെഞ്ചു വിരിച്ചുകൊണ്ട് വിപ്ലവത്തിന്റെ വിത്തുവിതച്ചവരുടെ പാര്‍ട്ടി പെണ്ണിന്റെ അടിവസ്ത്രം കൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടുമ്പോള്‍ നാളെ ആപ്രസ്ഥാനം മാലിന്യകൂമ്പാരത്തിലെ അഴുക്കു ചാലിനേക്കാള്‍ ദുര്‍ഗന്ധമായിത്തീരും. അവരെ കണ്ട് ജനം മുഖം മറയ്ക്കുകമാത്രമല്ല മൂക്കുപൊത്തികൊണ്ട് ആ ട്ടിപ്പായിക്കും. അന്നും മൂല്യങ്ങള്‍ കാക്കുന്നവര്‍ മുഖമുയര്‍ത്തി നടക്കും.