കേരളത്തിനകത്തും ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും ഇന്ത്യക്കുപുറത്തും വസിക്കുന്ന പ്രവാസികളുടെ സംഘടനത്തിനായി രൂപീകരിക്കുന്ന ലോക കേരള സഭയിൽ അമേരിക്കൻ സംഘടനാ രംഗത്തുനിന്നും ഒരു വനിത കൂടി പ്രവർത്തന നിരതയാകുന്നു ആനി ലിബു. ജനുവരി 12 ,13 തീയതികളിൽ കേരളനിയമസഭയുടെ മാതൃകയിൽ കൂടുന്ന ലോക കേരള സഭയിലേക്ക് ക്ഷണിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും, ഇത് ഒരു അംഗീകാരമാണെന്നും ആനി ലിബു കേരളാ ടൈംസിനോട് പറഞ്ഞു.

ലോക കേരള സഭ പ്രവാസികൾ നേരിടുന്ന പ്രശ്നങ്ങളും, പ്രതിസന്ധികളും ചർച്ച ചെയ്യാനും, അവയ്ക്കു പരിഹാരം കാണാനും, അതോടൊപ്പം കേരളത്തിന്റെ വികസനത്തിന് പ്രവാസി ലോകത്തിന്റെ പങ്കാളിത്തം ഉറപ്പു വരുത്താനും പറ്റുന്ന നല്ലൊരു വേദിയായിരിക്കും ലോക കേരള സഭ. ലോക കേരള സഭയ്ക്ക് എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ ആദ്യമേ അറിയിക്കുന്നു. കേരളത്തിനു പുറത്തു ജീവിക്കുന്ന ഇന്ത്യന്‍ പൗരരായ മലയാളികള്‍ക്കായി ലോക കേരളസഭ രൂപീകരിക്കുവാനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനം തികച്ചും സമയോചിതമായിട്ടാണ് എനിക്ക് തോന്നിയത്.  കേരളത്തിന്റെ വികസനത്തില്‍ അവരെ അഭിമാനികളായ പങ്കാളികളാക്കുക, മലയാള ഭാഷയുടെയും കേരള സംസ്കാരത്തിന്റെയും സ്ഥാനപതികളും പ്രചാരകരുമാകാന്‍ അവരെ പ്രേരിപ്പിക്കുക, കേരളവും കേരളീയര്‍ തിങ്ങിപ്പാര്‍ക്കുന്ന ഇന്ത്യയിലും വിദേശങ്ങളിലുമുള്ള പ്രദേശങ്ങളും തമ്മില്‍ സാംസ്കാരികവിനിമയം വികസിപ്പിക്കുക എന്നിങ്ങിനെ ഒട്ടേറെ കാര്യങ്ങള്‍ക്ക് സാരഥ്യം വഹിക്കാന്‍ ലോക കേരള സഭയ്ക്ക് കഴിയും.

ആനി ലിബു വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഇപ്പോഴത്തെ ഗ്ലോബൽ വൈസ് ചെയർപേഴ്സൺ ആയി പ്രവർത്തിക്കുന്നു. നവംബറിൽ വിയന്നയിൽ നടന്ന സമ്മേളനത്തിലാണ് ഈ പദവിയിൽ ആനി ലിബു എത്തിയത്. കേരളം ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ലോക കേരള സഭയില്‍ വേള്‍ഡ് മലയാളി ഫെഡറേഷന്റെ മറ്റ് നാല് അംഗമാണ് കൂടി പങ്കെടുക്കുന്നുണ്ട് .

ഓഖി ദുരന്ത ബാധിത പ്രദേശങ്ങളിൽ നടത്തിയ സഹായവിതരണത്തോടെയാണ് വേള്‍ഡ് മലയാളി ഫെഡറേഷൻ ചാരിറ്റി പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കുന്നത് .അതിനു ചുക്കാൻ പിടിച്ചത് ആനി ലിബു ആയിരുന്നു. കൊടുങ്ങല്ലൂരിൽ നടത്തിയ ഓഖി സഹായ വിതരണം മാധ്യമ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.

ഓർത്തഡോക്സ്‌ ചർച്ചിന്റെ ആദ്യ വനിതാ ട്രസ്റ്റി എന്ന പദവിക്കർഹയായ ആനി ലിബു. വേള്‍ഡ് മലയാളി ഫെഡറേഷന്റെ പ്രവർത്തനങ്ങൾ അല്ലാതെ നോർത്ത് അമേരിക്കൻ ഫിലിം അവാർഡിന്റെ ഡയറക്ടർ, ന്യൂയോർക്ക് മീഡിയാ കണക്ട് മാനേജിങ് ഡയറക്ടർ, ഫ്രീഡിയ എന്റെർറ്റൈന്മെന്റിന്റെ ബോർഡ് ഡയറക്ടർ, കാൻസർ റിസേർച് ഓർഗനൈസേഷൻ ബാൾട്ടിമോർ ഡയറക്ട്ർ തുടങ്ങി നിരവധി പ്രവർത്തനങ്ങളിൽ ആനി ലിബു പ്രവർത്തനനിരതയാകുന്നു.

ബോംബയിൽ നിന്ന് പന്ത്രണ്ടാം ക്ലാസ് പഠനം കഴിഞ്ഞു ചങ്ങനാശേരി അസംപ്‌ഷൻ കോളേജിൽ സ്പോർട്സ് കോട്ടയിൽ ആണ് ഡിഗ്രിക്ക് ചേർന്നത്. ബാഡ്മിന്റൺ, ടെന്നീസ് എന്നീയിനങ്ങളിൽ താരമായിരുന്നു. അതുകൊണ്ടു സ്പോർട്സ് രംഗത്തു പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് സഹായം നൽകുക, ഗ്രീൻ കേരളാ പദ്ധതിക്ക് തുടക്കമിടുക തുടങ്ങി വേള്‍ഡ് മലയാളി ഫെഡറേഷന്റെ നിരവധി ആശയങ്ങൾ ലോക കേരള സഭയിൽ അവതരിപ്പിക്കും. അമേരിക്കയിൽ നിന്നും ലോക കേരള സഭയിൽ പങ്കെടുക്കുന്ന വനിതാ എന്ന നിലയിൽ ഈ ക്ഷണം തനിക്കു തുടർന്നും കർമ്മനിരതയായി പ്രവർത്തിക്കുവാൻ ഊർജം നൽകുന്നുവെന്നും അവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here