ന്യൂഡല്‍ഹി: പി.എന്‍.ബി തട്ടിപ്പിന് പിന്നാലെ യൂകോ ബാങ്കിലും വായ്പാ തട്ടിപ്പ് നടന്നയാതി പരാതി. 621 കോടി രൂപയുടെ വായ്പാ തട്ടിപ്പ് നടന്നതായാണ് പരാതി. സംഭവത്തില്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ അരുണ്‍ കൗള്‍ അടക്കമുള്ളവര്‍ക്കെതിരെ സി.ബി.ഐ കേസെടുത്തു.

കമ്പനിയുടെ മാനേജിങ് ഡയറക്ടറും നിലവിലെ ചെയര്‍മാനുമായ ഹേംസിങ് ബഹറാന, ചാര്‍ട്ടേഡ് അക്കൗണ്ടന്റ്മാരായ പങ്കജ് ജൈന്‍, വന്ദന ശര്‍മ എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കൂടാതെ കമ്പനിയിലെ മറ്റ് ഉദ്യാഗസ്ഥരും സിബി.ഐ നിരീക്ഷണത്തിലാണ്. കേസെടുത്തതിന് പിന്നാലെ മുംബൈയിലെയും ഡല്‍ഹിയിലെയും ബാങ്കിന്റെ ശാഖകളില്‍ സി.ബി.ഐ റെയ്ഡ് നടത്തുകയും ചെയ്തു.

ഇതിനിടെ പി.എന്‍.ബിയില്‍ വീണ്ടും തട്ടിപ്പ് നടന്നെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. 187 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പുതിയ പരാതി. ഈ പരാതിയില്‍ സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

LEAVE A REPLY

Please enter your comment!
Please enter your name here