മെക്‌സിക്കോ സിറ്റി: വെസ്‌റ്റേണ്‍ മെക്‌സിക്കൊ ഹൈവേയുടെ ഓരത്ത് വെടിയേറ്റു മരിച്ച നിലയില്‍ ഒരു വൈദികനെ കൂടി കണ്ടെത്തിയതോടെ ഈ ഒരാഴ്ചയില്‍ വെടിയേറ്റു മരിച്ചത് മൂന്നാമത്തെ വൈദികനാണെന്ന് സ്‌റ്റേറ്റ് പ്രോസിക്യുട്ടര്‍ ഇന്ന് (സെപ്റ്റംബര്‍ 25 ന്) നടത്തിയ പത്രസമ്മേളനത്തില്‍ അറിയിച്ചു.

റവ. ഓസെ അല്‍ഫ്യാഡൊ ലോപസ് എന്ന വൈദികന്റെ മൃതദേഹമാണ് ഇന്നലെ വഴിയോരത്ത് കണ്ടെത്തിയത്. പള്ളിയില്‍ നിന്ന് തിങ്കളാഴ്ച തട്ടിക്കോണ്ട് പോയതായിരുന്നു.

റവ. ഓസെയെ തട്ടിക്കൊണ്ടു പോയ തിങ്കളാഴ്ചയാണ് ഗള്‍ഫ് കോസ്റ്റ് സ്‌റ്റേറ്റിലെ വെറക്രൂസില്‍ തലേ ദിവസം തട്ടിെക്കാണ്ടുപോയ രണ്ടു വൈദികരുടെ വെടിയേറ്റു കൊല്ലപ്പെട്ട മൃതശരീരങ്ങള്‍ കണ്ടെടുത്തു.

മെക്‌സിക്കോയില്‍ വൈദികര്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. 2006 നു ശേഷം മെക്‌സിക്കോയില്‍ മാത്രം 31 വൈദികരെയാണ് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുള്ളത്. വൈദികര്‍ക്കു നേരെയുള്ള അക്രമണം അവസാനിക്കണമെന്ന് കാര്‍ടിനാള്‍ ആല്‍ബെര്‍ട്ടൊ അധികാരികളോട് ആവശ്യപ്പെട്ടു.

IMG_7618 IMG_7619

LEAVE A REPLY

Please enter your comment!
Please enter your name here