ജപ്പാനേയും ന്യുസിലാന്‍ഡിനേയും ഞട്ടിച്ച് അതിശക്തമായ ഭൂചലനം. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാന്റെ കിഴക്കന്‍ തീരത്ത് ഫുക്കുഷിമയിലാണ് പ്രാദേശിക സമയം പുലര്‍ച്ചെ ആറുമണിക്ക് ഭൂകമ്പം അനുഭവപ്പെട്ടത്. ഭൂകമ്പ പ്രദേശത്തു നിന്നും നിന്നും ഒഴിഞ്ഞുപോകാന്‍ അധികൃതര്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.

റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രതയുളള ഭൂചലനമാണ് ഉണ്ടായതെന്ന് മെറ്റീരിയോളജിക്കല്‍ ഏജന്‍സി വ്യക്തമാക്കിക്കഴിഞ്ഞു. ആളപായങ്ങളും നാശനഷ്ടങ്ങളുടെ തോതും ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.

5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ന്യൂസിലന്‍ഡില്‍ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടകള്‍. ഇവിടെയും ആളപായവും നാശനഷ്ടവും രേഖപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here