മൂന്ന് ലക്ഷം രൂപയ്ക്കു മുകളിലുള്ള വ്യവഹാരങ്ങൾക്കു പണം ഉപയോഗിച്ചാൽ 100ശതമാനം പിഴ ചുമത്തുമെന്ന് റവന്യൂ സെക്രട്ടറി ഹാസ്മുഖ് ആദിയ. കള്ളപ്പണത്തിന്റെ ഉറവിടം തടയുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണു പുതിയ നടപടിയെന്ന് അദ്ദേഹം അറിയിച്ചു.

എത്ര തുക പണമായി ഉപയോഗിക്കുന്നുവോ അത്രയും തുക പിഴയായും നൽകേണ്ടി വരുമെന്ന് സാരം. അത് 4 ലക്ഷം ആയാലും 40 ലക്ഷം ആയാലും. പണം സ്വീകരിക്കുന്ന ആളായിരിക്കും പിഴ ഒടുക്കേണ്ടിവരിക.

മൂന്ന് ലക്ഷത്തിനു മുകളിലുള്ള കച്ചവടത്തിനു പണമായി വാങ്ങിയാൽ കച്ചവടക്കാരൻ പിഴ നൽകേണ്ടി വരും. കൂടുതൽ തുകയ്ക്കുള്ള ഇടപാടുകളിൽ പണം ഉപയോഗിക്കുന്നത് നിരുത്സാഹപ്പെടുത്താനാണു ഈ വ്യവസ്ഥയെന്നും റവന്യൂ സെക്രട്ടറി പറഞ്ഞു.

നോട്ടു നിരോധനം മൂലം കനത്ത തുകയുടെ കള്ളപ്പണം കണക്കിൽ കൊണ്ടുവന്നു. ഇനി സർക്കാർ ശ്രമിക്കുന്നത് അതിന്റെ ഉത്ഭവം തടയാനാണ്. വലിയ തുകയ്ക്കുള്ള പണമിടപാടുകൾ സർക്കാർ നിരീക്ഷിക്കും, സംശയകരമായ ഇടപാടുകൾ നടക്കുന്ന ഇടങ്ങൾ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മൂന്ന് ലക്ഷം രൂപയ്ക്കു മുകളിലുള്ള പണമിടപാടുകൾ നിരോധിക്കണമെന്ന നിർദ്ദേശം 2017-18 ബജറ്റിൽ അവതരിപ്പിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here