ലഷ്‌കറേ ഇ തൊയ്ബ, ജമാഅത്തു ദ്ദഅ്‌വ നേതാവ് ഹാഫിസ് സഊദിനെ വീട്ടു തടങ്കലിലാക്കിയത് യു.എന്നില്‍ ഇന്ത്യയും യു.എസും നടത്തിയ സമ്മര്‍ദത്തെത്തുടര്‍ന്നാണെന്ന് സഹോദരന്‍ ഹാഫിസ് മസൂദ്.

ഇന്ത്യന്‍ ഭരണത്തിനു കീഴില്‍ കശ്മീരില്‍ നടക്കുന്ന പ്രശ്‌നങ്ങളില്‍ നിന്ന് വഴിതിരിക്കുന്നതിനു വേണ്ടിയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ഇത്തരമൊരു നീക്കത്തിന് മുതിര്‍ന്നതെന്നും ഹാഫിസ് മസൂദ് ആരോപിച്ചു. സി.എന്‍.എന്‍- ന്യൂസ് 18 എന്ന ചാനലുകളോടാണ് ഇയാളുടെ വെളിപ്പെടുത്തല്‍.

പുറത്തുനിന്നുള്ള സമ്മര്‍ദങ്ങള്‍ക്ക് പാക് പ്രധാനമന്ത്രി നവാസ് ശരീഫ് വഴങ്ങിയിരിക്കുകയാണ്. കശ്മീരില്‍ ഇന്ത്യ സമാധാനം ഇല്ലാതാക്കുകയാണെന്നും കശ്മീരികളെ പീഡിപ്പിക്കുകയാണെന്നും മസൂദ് ആരോപിച്ചു. കശ്മീരികള്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കണമെന്നും മസൂദ് നവാസ് ശരീഫിനോട് ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here