1945 മുതല്‍ ലോകം വലിയ മാനുഷിക പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭ. യമന്‍, സൊമാലിയ, ദക്ഷിണ സുഡാന്‍, നൈജീരിയ തുടങ്ങിയ രാജ്യങ്ങളിലായി 20 മില്യണ്‍ ജനങ്ങള്‍ പട്ടിണിയുടേയും ക്ഷാമത്തിന്റേയും ഭീഷണിയിലാണെന്നും യു.എന്‍ ഹ്യൂമാനിറ്റേറിയേന്‍ അഫയേര്‍സ് അണ്ടര്‍ സെക്രട്ടറി സ്റ്റീഫന്‍ ഒ ബ്രെയിന്‍ പറഞ്ഞു.

യു.എന്നിന്റെ രൂപീകരണം മുതല്‍ ഈ വലിയ മാനുഷിക പ്രതിസന്ധി നമ്മള്‍ അഭിമുഖീകരിക്കുകയാണ്. 2017 ല്‍ 14 ലക്ഷം കുട്ടികള്‍ മരിക്കുമെന്ന് യുനിസെഫ് മുന്നറിയിപ്പു നല്‍കിയിരിക്കുകയാണ്.

രോഗവും പട്ടിണിയും കാരണം യമനില്‍ ഓരോ പത്തു മിനിറ്റിലും ഒരു കുട്ടി മരിച്ചുവീഴുന്നു. പത്തുലക്ഷം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നു. യമനിലെ മൂന്നില്‍ രണ്ടു പേരും മാനുഷിക സഹായത്തിനു വേണ്ടി കേഴുകയാണെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here