മുസ്ലീങ്ങളുടെ യാത്ര നിരോധിച്ച ട്രംപ് നടപടിയെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രകീര്‍ത്തിച്ചിരുന്നെന്ന് വിദേശ മാധ്യമങ്ങള്‍.

ഇന്ത്യയിലും അതുപോലെ വിലക്കുകള്‍ കൊണ്ടുവരണമെന്ന നിലപാടിലായിരുന്നു യോഗി ആദിത്യനാഥെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തീവ്ര ഹിന്ദുത്വ നിലപാടുകാരനായ യോഗിയുടെ വര്‍ഗീയ പ്രസംഗങ്ങള്‍ മുമ്പ് വിവാദമായിരുന്നു. ഒരു ഹിന്ദു പെണ്‍കുട്ടിയെ മുസ്ലീം യുവാവ് വിവാഹം ചെയ്താല്‍ നൂറു മുസ്ലീം പെണ്‍കുട്ടികളെ തങ്ങള്‍ വിവാഹം കഴിക്കുമെന്നും ഒരു ഹിന്ദുവിനെ അവര്‍ (മുസ്ലീങ്ങള്‍) വധിച്ചാല്‍ 100 മുസ്ലീങ്ങളെ വധിക്കണമെന്നും പ്രസംഗിച്ചിരുന്നു. ഇന്ത്യയില്‍ മാത്രമല്ല, ലോകത്താകമാനം ഹിന്ദുത്വത്തിന്റെ നൂറ്റാണ്ടാണ് വരുന്നതെന്നും യോഗി പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

അപ്രതീക്ഷിത നീക്കത്തിലൂടെ യു.പി മുഖ്യമന്ത്രിയായിരിക്കുകയാണ് യോഗി. 2019ലെ പൊതു തിരഞ്ഞെടുപ്പിനെ ലക്ഷ്യം വച്ച് മോദി നടപ്പാക്കുന്ന വര്‍ഗീയ ധ്രുവീകരണം രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനത്തും ഉറപ്പിക്കാന്‍ ശ്രമിക്കുകയാണ് ഇതിലൂടെയെന്നും വിദേശമാധ്യമങ്ങള്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here