ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ യുവതി സമരത്തില്‍. ജയ്പൂര്‍ സ്വദേശിയായ നാല്‍പ്പതുകാരിയാണ് സെപ്റ്റംബര്‍ എട്ടു മുതല്‍ ജന്തര്‍മന്തറില്‍ സമരം ചെയ്യുന്നത്. ഒട്ടേറെപ്പേര്‍ തന്നെ കളിയാക്കുന്നുണ്ടെന്നും എന്നാല്‍ തന്റെ നിലപാടിനു പിന്നില്‍ വ്യക്തമായ ഉദ്ദേശ്യമുണ്ടെന്നും ഓം ശാന്തി ശര്‍മയെന്ന യുവതി പറയുന്നു.

തന്റെ മാനസികനിലയ്ക്ക് യാതൊരു തകരാറുമില്ല. മോദി തനിച്ചാണ് ജീവിക്കുന്നത്. വിവാഹം കഴിച്ച് അദ്ദേഹത്തെ സഹായിക്കണമെന്ന ലക്ഷ്യമാണു തനിക്കുള്ളത്. പ്രധാനമന്ത്രിയെ കാണാന്‍ തന്നെ ആരും അനുവദിക്കില്ല. എന്നാല്‍ അദ്ദേഹത്തിനു തന്റെ സഹായം ആവശ്യമുണ്ട്. ഞാന്‍ മോദിയെ ബഹുമാനിക്കുന്നു. ഞങ്ങളുടെ സംസ്‌കാരമനുസരിച്ചത് മുതിര്‍ന്നവരെ ബഹുമാനിക്കാനും അവരെ സഹായിക്കാനുമാണ് പഠിപ്പിക്കുന്നത്. എനിക്കും അതുതന്നെ ചെയ്യാനാണ് ആഗ്രഹമെന്നും ശാന്തി കൂട്ടിച്ചേര്‍ത്തു.

മുന്‍പ് വിവാഹം കഴിയിച്ചയാളാണ് ശാന്തി. ഇതില്‍ 20 വയസ്സുള്ള പെണ്‍കുട്ടിയുമുണ്ട്. താന്‍ സാമ്പത്തികമായി നല്ല നിലയിലാണെന്നും സ്ഥലത്തില്‍ കുറച്ചുവിറ്റ് മോദിക്കു സമ്മാനങ്ങള്‍ വാങ്ങണമെന്നാണ് കരുതുന്നതെന്നും ശാന്തി പറഞ്ഞു. മോദി തന്നെ കാണാനെത്തുന്നതുവരെ പ്രതിഷേധം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

 

LEAVE A REPLY

Please enter your comment!
Please enter your name here