ഗ്വാളിയോര്‍: മധ്യപ്രദേശിലെ ഗ്വാളിയോറില്‍ ഹിന്ദു മഹാസഭ നാഥുറാം ഗോഡ്സെയുടെ പ്രതിമ സ്ഥാപിച്ചു. ഗോഡ്സെയുടെ 68ാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച്‌ ഹിന്ദു മഹാസഭയുടെ ഒാഫീസിലാണ് പ്രതിമ സ്ഥാപിച്ചത്. ഗോഡ്സെക്ക് ക്ഷേത്രം നിര്‍മിക്കാന്‍ സ്ഥലം അനുവദിക്കണമെന്ന് ഹിന്ദു മഹാസഭ ജില്ലാ അധികാരികളോട് ആവശ്യപ്പെട്ടിരുെങ്കിലും ആവശ്യം നിരസിക്കപ്പെട്ടു. അതിനാലാണ് സ്വന്തം സ്ഥലത്ത് അതിനുള്ള നടപടികള്‍ തുടങ്ങിയതെന്ന് ഹിന്ദു മഹാസഭ വൈസ് പ്രസിഡന്‍റ് നാരായണ്‍ ശര്‍മ്മ പറഞ്ഞു.
യുവാക്കള്‍ക്ക് ഇന്ത്യന്‍ ചരിത്രത്തെ കുറിച്ച്‌ അറിവില്ല. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തെ കുറിച്ചും അതിനുവേണ്ടി ജീവത്യാഗം ചെയ്തവരെ കുറിച്ചും പുതുതലമുറയെ പഠിപ്പിക്കുക എന്നതാണ് ഗോഡ്സെ ക്ഷേത്രം കൊണ്ട് ഉദ്ദേശിക്കുന്നത്. അതിനു വേണ്ട നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നാല് രാഷ്ട്രീയ പാര്‍ട്ടികള്‍ േക്ഷത്രനിര്‍മാണത്തിന് തങ്ങളെ സഹായിക്കുന്നുണ്ടെന്നും ഹിന്ദു മഹാസഭ പറഞ്ഞു.

1947ല്‍ ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടുകയാണെന്ന് മഹാത്മാ ഗാന്ധിജിയെ അറിയിച്ചു. അതോടൊപ്പം ഇന്ത്യ വിഭജനം എന്ന ചര്‍ച്ചയും ഉയര്‍ന്നു വന്നു. അന്ന് അഖില ഹിന്ദു മഹാസഭ ഇതിനെതിരെ ശക്തമായി രംഗത്തെത്തി. താന്‍ മരിച്ചാലല്ലാതെ വിഭജനം അനുവദിക്കില്ലെന്ന് അന്ന് ഗാന്ധിജി നിലപാടെടുത്തു. എന്നാല്‍ നെഹ്റുവിനും മുഹമ്മദലി ജിന്നക്കും പ്രധാനമന്ത്രിമാരാകണമായിരുന്നു. അതിനായി വിഭജനത്തിന് ഗാന്ധിജിയും കൂട്ടു നിന്നു. വിഭജന സമയത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കള്‍ മരിച്ചു. നാഥുറാം ഗോഡ്െസ അടിയുറച്ച ഹിന്ദുവായിരുന്നു. അദ്ദേഹത്തിന് ഇത് കണ്ടു നില്‍ക്കാന്‍ കഴിഞ്ഞില്ല. അതിനാല്‍ ഗോഡ്സെ ഗാന്ധിയെ വധിച്ചുവെന്നും ശര്‍മ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here