ന്യൂഡല്‍ഹി: നാലരവയസ്സുകാരന്‍ സഹപാഠിയെ പീഡിപ്പിച്ചു. ഡല്‍ഹിയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് സംഭവം. ക്ലാസ് റൂമിലും വാഷ് റൂമിലും വെച്ചാണ് കുട്ടി ഉപദ്രവിച്ചിരുന്നതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. പെന്‍സിലും വിരലുകളും ഉപയോഗിച്ചാണ് കുട്ടി ഉപദ്രവിച്ചിരുന്നതെന്നും മൊഴിയിലുണ്ട്. പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കേസെടുത്തെങ്കിലും തുടര്‍നടപടികളുമായി എങ്ങിനെ മുന്നോട്ടു പോവുമെന്ന ആശയക്കുഴപ്പത്തിലാണ് പൊലിസ്. ഏഴു വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കെതിരെ പ്രത്യേക നടപടികള്‍ ഇന്ത്യന്‍ പീനല്‍കോഡ് അനുവദിക്കുന്നുണ്ട്. അത് പരിശോധിച്ചു കൊണ്ടിരിക്കുകയാണെന്ന് ഡല്‍ഹി പൊലിസ് വക്താവ് ദീപേന്ദ്ര പഥക്.

വെള്ളിയാഴ്ച സ്‌കൂള്‍ വിട്ടു വന്നതു മുതല്‍ അടിവയറ്റില്‍ വേദനയുണ്ടെന്നു പെണ്‍കുട്ടി പറഞ്ഞിരുന്നതായി അമ്മ പറയുന്നു. ഇടക്കിടെ അവള്‍ ഇങ്ങനെ പറയാറുണ്ടായിരുന്നുവെന്നും അതവളുടെ ശാഠ്യമായി തള്ളിക്കളയാറായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വെള്ളിയാഴ്ച രാത്രി കുട്ടിയുടെ കരച്ചില്‍ ശക്തമായി. കാര്യങ്ങള്‍ ചോദിച്ചപ്പോള്‍ കുട്ടി എല്ലാം വിശദമായി പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ രഹസ്യഭാഗങ്ങളില്‍ മുറിവുണ്ടെന്ന് മാതാവ് പൊലിസിനോട് പറഞ്ഞു.

ഇക്കാര്യം സ്‌കൂള്‍ അധികൃതരെ രാത്രി തന്നെ അറിയിച്ചിരുന്നതായി മാതാവ് പറയുന്നു. എന്നാല്‍ അവര്‍ അത് ചെവിക്കൊണ്ടില്ലെന്നും അവര്‍ ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here