ജയിലില്‍ കിടന്ന രാഘവന്റെ ഭംഗിയാണ് അവാര്‍ഡ് നല്‍കാതിരാക്കാന്‍ കാരണമെങ്കില്‍ ആ അവാര്‍ഡ് മമ്മൂട്ടിക്ക് വേണ്ടെന്ന് എഴുത്തുകാരനും മുന്നറിയിപ്പ് എന്ന ചിത്രത്തിന്റെ രചന നിർവഹിക്കുകയും ചെയ്ത ഉണ്ണി ആർ. ഒരു നടന്റെ അഭിനയമല്ല രൂപമാണ് മാനദണ്ഡമെങ്കില്‍ ജൂറി ചെയര്‍മാനോട് ഹാ കഷ്ടമമെന്നേ പറയാനൊള്ളൂ. ഉണ്ണി ആര് പറഞ്ഞു.
കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള ജയിലുകൾ സന്ദർശിച്ച ശേഷമാണ് ഈ സിനിമക്ക് വേണ്ടിയുള്ള കഥാപാത്രത്തെ വാർത്തെടുത്തത്. അതിന് ഉത്തമ ഉദാഹരമാണ് ഗോവിന്ദചാമി, അയാൾ ജയിലിൽ പോവുമ്പോ ഉള്ള രൂപവും പിന്നീട് ഒരു വർഷത്തിന് ശേഷം മാധ്യമങ്ങളിൽ അയാളെ വീണ്ടും കാണിച്ചപ്പോള്‍ ഉള്ള രൂപമാറ്റവും നാമെല്ലാം കണ്ടതാണ്. മുന്നറിയിപ്പിലെ രാഘവനും ജയിലിനുള്ളില്‍ തന്നെയാണ് ജോലി. അയാൾ ഭക്ഷണം കഴിച്ച് വെയിൽ കൊള്ളാതെ ജയിൽ മതിലുകൾക്കുള്ളിൽ സ്വതന്ത്രനായി ജീവിക്കുകയാണ്.