ജയന്ത് മാമ്മൻ

കേരളത്തിലെ ഒരു പത്രപ്രവർത്തകന്റെ അച്ഛൻ അടിയുറച്ച മാർക്സിസ്റ്റുകാരനാണ്. സഹകരണ പ്രസ്ഥാനത്തിൽ വർഷങ്ങളായി പ്രവർത്തിക്കുന്നു. അദ്ദേഹം സ്കൂൾ ഹെഡ്മാസ്റ്റർ ആയി റിട്ടയർ ചെയ്ത ആളുമാണ്. വലിയ ശിഷ്യ സമ്പത്തുണ്ട്. അദ്ദേഹത്തിന്റെ ശിഷ്യൻ അമേരിക്കയിൽ പോയി സമ്പന്നനായി. ശിഷ്യൻ ഇപ്പോഴും ഉറച്ച മാർക്സിസ്റ്റുകാരൻ. പാർട്ടിക്ക് വലിയ സംഭാവന കൊടുക്കുന്നയാൾ. ലോക നിയമസഭാ സമ്മേളനത്തിൽ പ്രതിനിധിയാകാൻ ശിഷ്യൻ ആവുന്നത് ശ്രമിച്ചെങ്കിലും നടന്നില്ല. അയാൾ മാർക്സിസ്റ്റുകാരനായ ഗുരുവിനോട് പരാതി പറഞ്ഞു. ഉറച്ച മാർക്സിസ്റ്റുകാരനായ തനിക്ക് സമ്മേളനത്തിൽ ക്ഷണം കിട്ടിയില്ല വർഗ്ഗ ശത്രുക്കൾക്കാണ് മുഴുവൻ പ്രവേശനവും കൊടുത്തതെന്ന് . അവസാനം മാർക്സിസ്റ്റ് ശിഷ്യൻ കേരള കോൺഗ്രസ്സ് പാർട്ടിയിലെ ഒരു ഉന്നതന് പൈസാ കൊടുത്ത് ലോക കേരള സഭയിൽ അംഗത്വം എടുത്തു.

പ്രവാസികൾക്ക് പൈസായുണ്ട്. പക്ഷെ അംഗീകാരം കിട്ടുന്നില്ല. അതാണ് CPM മുതലാക്കുന്നത്. രവി പിള്ളയുടെയും യൂസഫലിയുടെയും മേനോന്റെയും ഗവൺമെന്റാണിത്. കുറെ പ്രാഞ്ചിയേട്ടന്മാരെ ലോക കേരള നിയമ സഭയിൽ MLA യാക്കിയെന്നു പറഞ്ഞു മൂഞ്ചിച്ചു പൈസാ ഉണ്ടാക്കുക എന്നതാണ് CPM ന്റെ ലക്ഷ്യം. അമേരിക്കക്കാരനെക്കാൾ പൈസായുള്ള യൂസഫലിയും രവി പിള്ളയും CPM ന്റെ ലേബലിൽ ലോക കേരള സഭയിൽ അംഗങ്ങളായി. പാർട്ടിക്കു വേണ്ടി വെള്ളം കോരിയവരും വിറകു വെട്ടിയവരും പുറത്തായി.

കഷായത്തിൽ ചുക്ക് ചേർക്കുന്നതു പോലെ കുറെ സാംസ്കാരിക സാഹിത്യ പത്ര പ്രവർത്തക രംഗത്തുള്ളവരെയും ഇതിൽ പങ്കെടുപ്പിക്കുന്നുണ്ട്. അടിസ്ഥാനപരമായി ഈ സമ്മേളനത്തിന്റെ ലക്ഷ്യം പൊങ്ങന്മാരായ പ്രവാസികളിൽ നിന്ന് പണം തട്ടുക എന്നതാണ്.

ജയന്ത് മാമ്മന്റെ ഫേസ് ബുക്ക് പോസ്റ്റ്

LEAVE A REPLY

Please enter your comment!
Please enter your name here