വാഷിങ്ടണ്‍: പോണ്‍താരം സ്റ്റോമി ഡാനിയലിന് സ്വന്തം പണമാണ് യുഎസ് പ്രസിഡന്റ് നല്‍കിയതെന്ന് അഭിഭാഷകന്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച് സ്റ്റോമി ഡാനിയല്‍ രംഗത്തെത്തിയിരുന്നു. ട്രംപിനെതിരെ ലൈംഗിക ആരോപണ ഉന്നയിച്ച് നടി പരസ്യമായാണ് രംഗത്തെത്തിയതെന്നും ഇത് തടയുന്നതിനായി കോഹന്‍ പണം നല്‍കിയതായുമാണ് റിപ്പോര്‍ട്ട്.

സ്റ്റോമി ഡാനിയല്‍ അല്ലെങ്കില്‍ സ്റ്റെഫിന്‍ ക്ലിഫോര്‍ഡ് എന്ന നടിക്ക് ട്രംപിന്റെ സ്വന്തം പണമാണ് നല്‍കിയത്. ട്രംപ് ഓര്‍ഗനൈസേഷനില്‍ നിന്നോ, പ്രചാരണ ഫണ്ടില്‍ നിന്നോ ഒക്കെ ഇതിനായി പണമെടുത്തു എന്നുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും മൈക്കിള്‍ കോഹെന്‍ അറിയിച്ചു. ഫെഡറല്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ വിശദീകരണത്തില്‍ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെന്നും കോഹെന്‍ കൂട്ടിച്ചേര്‍ത്തു.

2006ല്‍ നവേദയിലെ താഹോ ലേക്കില്‍ വെച്ച് നടന്ന ഗോള്‍ഫ് ടൂര്‍ണമെന്റിനിടെ ട്രംപ് തന്നെ ലൈംഗീകമായി ഉപയോഗിച്ചിരുന്നെന്ന് 2011 ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ക്ലിഫോഡ് വെളിപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here