ചത്തീസ്ഗഡ് : ഛത്തീസ്ഗഡിലെ ബസ്താര്‍ ജില്ലയില്‍ ശവസംസ്‌കാര ചടങ്ങുകള്‍ക്ക് പണമില്ലാത്തതിനാല്‍ ആദിവാസി യുവാവിന്റെ മൃതദേഹം അമ്മ മെഡിക്കല്‍ കോളജിന് ദാനം ചെയ്തു. ജഗദല്‍പൂര്‍ മെഡിക്കല്‍ കോളജിനാണ് മൃതദേഹം ദാനം ചെയ്തത്.

വാഹാനാപകടത്തില്‍ പരുക്കേറ്റ 21 കാരനായ ബാമന്‍ വ്യാഴാഴ്ചയാണ് മെഡിക്കല്‍ കോളജില്‍ മരിച്ചത്. മൃതദേഹം വീട്ടിലെത്തിയ്ക്കാന്‍ പണമില്ലാത്തതിനാല്‍ ആശുപത്രി അധികൃതരുടെ കൂടെ നിര്‍ദേശപ്രകാരം ബാമന്റെ അമ്മ മൃതദേഹം ദാനം ചെയ്തത്.

മനുഷ്യത്വമില്ലാത്ത കാര്യമാണ് സംഭവിച്ചതെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. വിഷയം അന്വേഷിക്കണമെന്നും ബിജെപി വക്താവ് പ്രതികരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here