സ്വന്തം ലേഖകൻ
കോട്ടയം : ഉമ്മൻ ചാണ്ടിയെ പുതുപ്പള്ളിയിൽ നിന്നും മാറാൻ അനുവദിക്കില്ലെന്ന് പാർട്ടി പ്രവർത്തകർ. നേമത്ത് മത്സരിക്കാൻ പാർട്ടി നേതൃത്വം ഉമ്മൻ ചാണ്ടിയിൽ സമ്മർദ്ധം ചെലുത്തിക്കൊണ്ടിരിക്കെയാണ് പുതുപ്പള്ളിയിലെ പ്രതിഷേധം. എല്ലാവിടങ്ങളിലും സ്ഥാനാർത്ഥിയെ വേണ്ടെന്ന് പറഞ്ഞ് പ്രതിഷേധം നടക്കവെയാണ് പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിതന്നെ വേണമെന്നും, മറ്റൊരു മണ്ഡലത്തിലേക്കും വിട്ടുതരില്ലെന്നുള്ള മുദ്രാവാക്യവുമായി ജനം തമ്പടിച്ചിരിക്കുന്നത്.
ഡൽഹിയിൽ നിന്നും രാവിലെ വീട്ടിലെത്തിയ ഉമ്മൻ ചാണ്ടിയെ കാണാനും മണ്ഡലം മാറാനുള്ള തീരുമാനം പിൻവലിക്കണമെന്നും ആവശ്യപ്പെടാനായി നിരവധി പ്രവർത്തകരാണ് എത്തിയിരുന്നത്.
വിട്ടുതരില്ല വിട്ടുതരില്ല നമ്മുടെ ഉമ്മൻ ചാണ്ടിയെ വിട്ടു തരില്ല എന്നാണ് മുദ്രാവാക്യം. ഉമ്മൻ ചാണ്ടിയുടെ വൻകട്ടൗട്ടറുകളുമായി പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയ പ്രതിഷേധക്കാർ വീടുമുകളിൽ കയറിയിരുന്നും മറ്റും മുദ്രാവാക്യം മുഴക്കി.
വിട്ടുതരില്ല വിട്ടുതരില്ല നമ്മുടെ ഉമ്മൻ ചാണ്ടിയെ വിട്ടു തരില്ല എന്നാണ് മുദ്രാവാക്യം. ഉമ്മൻ ചാണ്ടിയുടെ വൻകട്ടൗട്ടറുകളുമായി പുതുപ്പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ വീട്ടിലെത്തിയ പ്രതിഷേധക്കാർ വീടുമുകളിൽ കയറിയിരുന്നും മറ്റും മുദ്രാവാക്യം മുഴക്കി.
അമ്പതുവർഷമായി പുതുപ്പള്ളിയെ സ്വന്തം കണ്ണിലെ കൃഷ്ണമണിപോലെ കാത്തു സൂക്ഷിക്കുന്ന ഉമ്മൻ ചാണ്ടി ഞങ്ങളുടെ കാണപ്പെട്ട ദൈവമാണെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രതികരണം.
സ്ത്രീകളടക്കമുള്ള പ്രവർത്തകരാണ് ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് സങ്കടം പറയാനായി എത്തിയത്. പ്രവർത്തകരുടെ വൈകാരിക സ്വീകരണത്തിൽ ഉമ്മൻ ചാണ്ടിയും പതറി.
സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് പുതുപ്പള്ളിയിലാണെന്നും ഞാൻ നേമത്ത് മത്സരിക്കുന്നില്ലെന്നും ആരും എന്നോട് അങ്ങിനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
സ്ത്രീകളടക്കമുള്ള പ്രവർത്തകരാണ് ഉമ്മൻ ചാണ്ടിയെ നേരിൽ കണ്ട് സങ്കടം പറയാനായി എത്തിയത്. പ്രവർത്തകരുടെ വൈകാരിക സ്വീകരണത്തിൽ ഉമ്മൻ ചാണ്ടിയും പതറി.
സ്ഥാനാർത്ഥി പട്ടികയിൽ തന്റെ പേര് പുതുപ്പള്ളിയിലാണെന്നും ഞാൻ നേമത്ത് മത്സരിക്കുന്നില്ലെന്നും ആരും എന്നോട് അങ്ങിനെയൊരു ആവശ്യം ഉന്നയിച്ചിട്ടില്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.