തൃശ്ശൂർ : പൂരത്തിന് നിയന്ത്രണമുണ്ടാവില്ലെന്ന് മന്ത്രി സുനിൽകുമാർ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്ന വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. 200 പേരെ പങ്കെടുപ്പിച്ചുകൊണ്ട് പൂരം നടത്താനാവില്ല. ഉദ്യോഗസ്ഥരുടെ ഇത്തരം നിലപാടുകൾ സർക്കാരിന്റേതല്ല. ഒരു നിയന്ത്രണവും ഇല്ലാതെ പൂരം നടത്തും. പൂരം എക്സിബിഷനും നിയന്ത്രണമുണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.
നിയന്ത്രങ്ങളോടെ മാത്രമേ പൂരത്തിന് അനുമതി നൽകാനാവൂ എന്ന തീരുമാനത്തിൽ പ്രതിഷേധിച്ച് പൂരം ഉപേക്ഷിക്കുമെന്ന് സംഘടാകർ പ്രഖ്യാപിച്ചിരുന്നു. കടുത്ത പ്രതിഷേധമാണ് തൃശ്ശൂരിലെ പൂരപ്രേമികളിൽ നിന്നും ഉണ്ടായിരിക്കുന്നത്.
കോവിഡ് ലോക് ഡൗണായതിനാൽ കഴിഞ്ഞ തവണ തൃശ്ശൂർ പൂരം ഉപേക്ഷിച്ചിരുന്നു.