കൊച്ചി: അന്തരിച്ച കോൺഗ്രസ് നേതാവും തൃക്കാക്കര എം എൽ എയുമായ പി ടി തോമസിൻറെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു. പാലാരിവട്ടത്തെ വീട്ടിൽ 10 മിനിറ്റ് മാത്രമാണ് അന്തിമാഞ്ജലി അർപ്പിക്കാനായി വച്ചത്. എറണാകുളം ഡിസിസിയിൽ എത്തിച്ച ഭൗതിക ശരീരത്തിൽ പാർട്ടി പതാക അർപ്പിച്ചു, 20 മിനിറ്റ് മാത്രം നീണ്ട പൊതുദർശനത്തിന് ശേഷം എറണാകുളം ടൗൺഹാളിൽ വിപുലമായ പൊതുദർശനത്തിനായി എത്തിച്ചിരിക്കയാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ടൗൺഹാളിലെത്തി അന്ത്യാഞ്ജലിയർപ്പിക്കും.
വൈകിട്ട് 5 ന് തൃക്കാക്കര ടൗൺഹാളിൽ നടക്കുന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെത്തും. എറണാകുളം രവിപുരം ശ്മശാനത്തിൽ പി ടിയുടെ ആഗ്രഹപ്രകാരം മതപരമായ ചടങ്ങുകൾ ഒഴിവാക്കി 5.30 ന് ആകും സംസ്കാരചടങ്ങുകൾ നടക്കുക. ഇന്നലെ രാവിലെ പത്ത് മണിയോടെയാണ് അർബുദബാധിതനായിരുന്ന പിടി തോമസ് മരണത്തിന് കീഴടങ്ങിയത്.