അബുദാബി: എണ്ണ ഉത്പാദനം വെട്ടിക്കുറയ്ക്കുമെന്ന് അറിയിച്ച് ഒപെക് പ്ളസ് രാജ്യങ്ങൾ. ആഗോള വിപണിയിലെ എണ്ണയുടെ വിലസ്ഥിരത നിലിനിർത്തുന്നതിനായാണ് തീരുമാനം എന്നാണ് വിശദീകരണം. ഇതിനായി ഗൾഫ് രാജ്യങ്ങൾക്കിടയിലെ പ്രധാന എണ്ണ ഉത്പാദകരായ സൗദി അറേബ്യയും യുഎഇയും കുവൈറ്റും ഫോസിൽ ഇന്ധന കയറ്റുമതി പരിമിതപ്പെടുത്തും. പ്രതിദിനം കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിൽ 772,000 ബാരലുകളുടെ കുറവ് വരുത്താനാണ് തീരുമാനം.നിയന്ത്രണം മേയ് മുതൽ പ്രാബല്യത്തിൽ വരികയും വർഷാവസാനം വരെ നീണ്ടുനിൽക്കുകയും ചെയ്യും.
ഇറാഖും സമാനമായി രീതിയിൽ നിയന്ത്രണം ഏർപ്പെടുത്തും എന്നാണ് വിവരം. അൾജീരിയ പ്രതിദിനം കയറ്റുമതി ചെയ്യുന്ന ഇന്ധനത്തിൽ നിന്ന് 48,000 ബാരലുകളാണ് വെട്ടിക്കുറയ്ക്കാൻ പോകുന്നത്. പ്രതിദിനം രണ്ട് മില്ല്യൺ ബാരലിന്റെ ഉത്പാദനം വെട്ടിക്കുറയ്ക്കാനായി കഴിഞ്ഞ ഒക്ടോബറിൽ കൈക്കൊണ്ട വിവാദ തീരുമാനത്തിന് പിന്നാലെയാണ് വീണ്ടും നിയന്ത്രണം പ്രഖ്യാപിച്ചിട്ടുള്ളത്.