ശശീന്ദ്രന്റെ രാജി ധാര്‍മികമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മന്ത്രിസ്ഥാനം എന്‍.സി.പിക്ക് അവകാശപ്പെട്ടതാണ്. അടുത്ത മന്ത്രി ആരാണെന്ന് തീരുമാനിക്കേണ്ടത് ആ പാര്‍ട്ടിയാണെന്നും കോടിയേരി പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായാരുന്നു അദ്ദേഹം. യു.ഡി.എഫ് നയമല്ല എല്‍.ഡി.എഫിന്റേത്.

എസ്.എസ്.എല്‍.സി പരീക്ഷാ നടത്തിപ്പില്‍ പിഴവ് പറ്റിയിട്ടുണ്ട്. പിഴവുകള്‍ തിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നാറില്‍ അനാവശ്യ വിവാദമാണ് നടക്കുന്നത്, സബ് കലക്റ്ററെ മാറ്റണമെന്ന ആവശ്യം സി.പി.എം ചര്‍ച്ച ചെയ്തിട്ടില്ല. കുടിയേറ്റവും കൈയേറ്റവും രണ്ടും രണ്ടാണ്. മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here