വാഷിങ്ടൺ: വൈറ്റ്ഹൗസിലെ പ്രധാനസ്ഥാനങ്ങളിൽനിന്നു പുറത്തുപോകൽ തുടരുന്നു. മുഖ്യഉപദേഷ്ടാവ് സ്ഥാനത്തുനിന്ന് സ്റ്റീവ് ബാനനാണ് വെള്ളിയാഴ്ച പുറത്തായത്. പുതിയതായി അധികാരമേറ്റ വൈറ്റ് ഹൗസ് ചീഫ് ഒാഫ് സ്റ്റാഫ് ജോൺ കെല്ലിയും ബാനനും തമ്മിലെ ഒത്തുതീർപ്പ് പ്രകാരമാണ് ‘നിർബന്ധിത’ രാജിയെന്നാണ് സൂചന.
മുസ്ലിം രാജ്യങ്ങൾക്ക് വിലക്കേർപ്പെടുത്തിയത് ഉൾപ്പെടെ ട്രംപിെൻറ വിവാദ തീരുമാനങ്ങൾക്ക് പിന്നിലെ ബുദ്ധിയായാണ് ബാനൻ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. പ്രമുഖ വലതുപക്ഷ മാധ്യമമായ െബ്രയ്റ്റബാർട്ടിെൻറ എഡിറ്റർ സ്ഥാനത്തുനിന്ന് ഇറങ്ങിയാണ് ട്രംപിെൻറ സംഘത്തിലെത്തിയത്. എഫ്.ബി.എെ ഡയറക്ടറായിരുന്ന ജെയിംസ് കോമി ഉൾപ്പെടെ, ട്രംപ് സർക്കാറിലെ പ്രധാന പദവിയിൽനിന്നും രാജിവെക്കുന്ന എട്ടാമത്തെയാളാണ് ബാനൻ. നാളുകളായി അദ്ദേഹത്തിെൻറ രാജിക്കായി സമ്മർദം ശക്തമായിരുന്നു.