കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന്‍ ഉണ്ണി മുകുന്ദന് തിരിച്ചടി. ഉണ്ണി പ്രതിയായ പീഡനക്കേസിലെ സ്‌റ്റേ ഹൈക്കോടതി നീക്കി. ഒത്തുതീര്‍പ്പായെന്ന് താന്‍ ഒപ്പിട്ടു കൊടുത്തിട്ടില്ലെന്ന് പരാതിക്കാരി പറഞ്ഞു. കേസില്‍ നടനുവേണ്ടി ഹാജരായത് കൈക്കൂലി ആരോപണകേസില്‍ ആരോപണം നേരിടുന്ന അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരാണ്. ഇരയുടെ പേരില്‍ ഇല്ലാത്ത അഫിഡവിറ്റ് ഹാജരാക്കിയത് ഗുരുതരമെന്ന് ഹൈക്കോടതി പറഞ്ഞു.

കോടതിയ്ക്ക് മുന്നില്‍ കളളക്കേസ് അനുവദിക്കില്ലെന്നും ഹൈക്കോടതി നീരിക്ഷിച്ചു. അഭിഭാഷകന്‍ മറുപടി പറഞ്ഞെ മതിയാവുമെന്ന് കോടതി പറഞ്ഞു.മറുപടി സത്യവാങ്മൂലം നൽകാൻ ഉണ്ണി മുകുന്ദന് നിർദ്ദേശം നൽകി. കൊച്ചിയിലെ ഫ്ലാറ്റിൽ തിരക്കഥ സംസാരിക്കാൻ എത്തിയ യുവതിയെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചെന്നും സ്ത്രീത്വത്തെ അപമാനിച്ചെന്നുമാണ് കേസ്.

LEAVE A REPLY

Please enter your comment!
Please enter your name here