മുംബൈ: സുശാന്ത് സിങ് രജ്പുതിെൻറ മരണത്തിന് പിന്നാലെ ബോളിവുഡിൽ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നാർക്കോടിക്സ് കൺട്രോൾ ബ്യൂറോയുടെ അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനിടെ ഞെട്ടിക്കുന്ന ആരോപണവുമായി എത്തിയിരിക്കുകയാണ് നടി രാഖി സാവന്ത്. നിരവധി ബോളിവുഡ് താരങ്ങൾ അവരുടെ ശാരീരികക്ഷമത നിലനിർത്താൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്ന് അവർ പറഞ്ഞു.
15 വർഷമായി ഞാൻ ഇൗ സിനിമാ ഇൻഡസ്ട്രിയിലുണ്ട്. വിശപ്പ് കുറക്കാൻ നടിമാർ കഞ്ചാവ് ഉപയോഗിക്കാറുണ്ട്. ഭക്ഷണം അധികം കഴിക്കാതിരിക്കുന്നത് തടി കുറയാൻ സഹായിക്കും. മെലിഞ്ഞ് ഗ്ലാമർ നിലനിർത്താൻ തനിക്കും ചിലർ അത്തരത്തിലുള്ള ഉപദേശം നൽകിയിരുന്നെന്നും രാഖി സാവന്ത് വ്യക്തമാക്കി. കുറച്ച് വർഷങ്ങൾക്ക് മുമ്പ് തനിക്ക് തടി കൂടിയപ്പോൾ ബോളിവുഡിലെ ഒരാൾ വന്നു പറഞ്ഞത്, കഞ്ചാവും ഹാഷും ഉപയോഗിക്കാനാണ്. ബി-ടൗണിലെ സെലബ്രിറ്റികൾ എപ്പോഴും ഫിറ്റായിരിക്കണമെന്ന സമ്മർദ്ദത്തിലാണ്. തടി കൂടിയാൽ സിനിമകൾ ലഭിക്കില്ലെന്ന് അവർ ഭയപ്പെടുന്നു. -രാഖി സാവന്ത് കൂട്ടിച്ചേർത്തു.
ബോളിവുഡിലെ പല പ്രമുഖ താരങ്ങളുടെ പേരും മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്നുകൊണ്ടിരിക്കുകയാണ്. നിലവിൽ ദീപിക പദുകോണും ശ്രദ്ധ കപൂറും സാറാ അലി ഖാനും ചോദ്യം ചെയ്യപ്പെട്ടു കഴിഞ്ഞു.