ടെക്സാസ്: പ്രണയം പ്രതികാരത്തിനു വഴിമാറിയപ്പോള്‍ കാമുകന് 19 വര്‍ഷത്തോളം ജയില്‍ശിക്ഷ.  യുവതിയെ ന്യൂഡല്‍ഹിയില്‍ നിന്നും ടെക്സാസ് വരെ പത്ത് വര്‍ഷത്തോളം പിന്തുടര്‍ന്നു എന്ന കേസിലാണ് ഇന്ത്യന്‍ വംശജനായ ജീതേന്ദര്‍ സിംഗിന്െ കോളിന്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഗ്രെഗ് വില്ലിസ് 19 വര്‍ഷം തടവിനു ശിക്ഷിച്ചത്. ഡല്‍ഹിയിലെ കോളേജില്‍ പഠിക്കുമ്പോഴാണ് ജീതേന്ദര്‍ സഹപാഠിയായ പെണ്‍കുട്ടിയില്‍ ആകൃഷ്ടനായത്. തുടര്‍ന്നിയാള്‍ 2006ല്‍ പെണ്‍കുട്ടിയോട് വിവാഹാഭ്യര്‍ത്ഥന നടത്തി. എന്നാല്‍ പെണ്‍കുട്ടി ഇത് നിഷേധിച്ചു. ഇതോടെ കോപാകുലനായ ജീതേന്ദര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി അവളെ ഭീഷണിപ്പെടുത്തി.

2007ല്‍ പെണ്‍കുട്ടി ന്യൂയോര്‍ക്ക് യൂണിവേഴ്സിറ്റിയില്‍ പഠിക്കാനായി പോയി. എന്നാല്‍ സിംഗ് തന്‍റെ ആഗ്രഹം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. ജീതേന്ദര്‍ പെണ്‍കുട്ടിയുടെ പിതാവിനെ പീഡിപ്പിക്കാനും മര്‍ദ്ദിക്കാനും തുടങ്ങി. ഇതോടെ ജീതേന്ദറിനെതിരെ കേസായി. പെണ്‍കുട്ടിയില്‍ നിന്നും അകലം പാലിക്കാമെന്ന ഉറപ്പില്‍ ഇയാളെ പോലീസ് വിട്ടയച്ചു. എന്നാല്‍ ജീതേന്ദര്‍ ന്യൂയോര്‍ക്കിലെത്തി പെണ്‍കുട്ടി പഠിക്കുന്ന അതേ കോളേജില്‍ പഠിക്കാനായി ചേര്‍ന്നു. പെണ്‍കുട്ടിയെ ശല്യം ചെയ്യുന്നത് തുടര്‍ന്നു. ഇന്‍റേണ്‍ഷിപ്പിനായി പെണ്‍കുട്ടി കാലിഫോര്‍ണിയയിലേയ്ക്ക് പോയി. അവിടേയും ജീതേന്ദര്‍ എത്തി.

ഇന്‍റേണ്‍ഷിപ് പൂര്‍ത്തിയാക്കി പെണ്‍കുട്ടി തിരിച്ച് ന്യൂയോര്‍ക്കിലെത്തിയപ്പോള്‍ ഒപ്പം ജീതേന്ദറുമെത്തി. ഒരു ഐടി കമ്പനിയില്‍ ജോലി ലഭിച്ചതോടെ യുവതി 2011ല്‍ പ്ലാനോയിലേയ്ക്ക് മാറി. ഇവിടെയെത്തിയ ജീതേന്ദര്‍ യുവതിയുടെ വീട്ടില്‍ കയറി പാസ്പോര്‍ട്ട് അടക്കമുള്ള രേഖകളും ആഭരണങ്ങളും കവര്‍ന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട ഒരു അയല്‍ വാസിയാണ് പോലീസില്‍ വിവരം നല്‍കിയത്. തുടര്‍ന്ന് സിംഗ് അറസ്റ്റിലാവുകയായിരുന്നു. വിശ്വസിക്കാന്‍ പ്രയാസമുണ്ടെങ്കിലും പെണ്‍കുട്ടിയോടുള്ള ജിതേന്ദറിന്‍റെ അടങ്ങാത്ത അഭിനിവേശത്തില്‍ ആര്‍ക്കും സംശയമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here