പ്രവചനങ്ങളെ കടപുഴക്കിക്കൊണ്ടും ലോകത്തെ അമ്പരപ്പിച്ചുകൊണ്ടും അമേരിക്കയുടെ പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് സന്തോഷം ഉളവാക്കുന്നതായി ഫൊക്കാനാ നേതാവും സാമ്പത്തിക വിദഗ്ധനുമായ മാധവൻ.ബി നായർ.
തെരഞ്ഞെടുപ്പുപ്രചാരണവേളയില്‍ ലോകത്തെ ഏറ്റവും വലിയ അപകടകാരിയെന്ന വിശേഷണത്തിന് അര്‍ഹനായ ട്രംപ്, പ്രസിഡന്റ് പദം ഉറച്ചഘട്ടത്തില് അനുയായികളെ അഭിസംബോധനചെയ്തതു സൗമ്യഭാഷയിലായിരുന്നു എന്നത് വരാനിരിക്കുന്ന നല്ല നാളുകളുടെ സൂചനയാണ് . എല്ലാവരുടെയും പ്രസിഡന്റാണു താനെന്നും അമേരിക്കയ്ക്കുവേണ്ടി ഒന്നിച്ചു മുന്നേറാമെന്നും അദ്ദേഹം പറഞ്ഞത് ഇതുവരെ പുലര്‍ത്തിപ്പോന്ന ആശയങ്ങള്‍ കൈയൊഴിഞ്ഞെന്നു തോന്നുംമട്ടിലാണ്. ‘വീണ്ടും വലിയ അമേരിക്ക സൃഷ്ടിക്കുക’ എന്ന മുദ്രാവാക്യവുമായി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയ ട്രംപ് ജൈത്രയാത്ര തുടരുകയാണ്.
സാമ്പത്തിക, വിദേശ നയത്തിലും വ്യത്യസ്തനാണ് ട്രംപ്. യു.എസിന് ഭീഷണിയാകുന്ന അക്രമണങ്ങളും സംഘര്‍ഷങ്ങളും ഇല്ലായ്മ ചെയ്യുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. ‘ സുരക്ഷിത അമേരിക്ക എന്ന അമേരിക്കനിസം ‘ആണ് വേണ്ടത്, ‘ഗ്ലോബസിസം’ അല്ല വേണ്ടത് എന്നും പറയുന്നു. പ്രതിരോധ മേഖലയ്ക്കായി കൂടുതല്‍ പണം ചിലവഴിക്കും എന്ന് പറയുമ്പോഴും, നാറ്റോ പോലെയുള്ള ആഗോള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ശ്രദ്ധ നല്‍കില്ല എന്നും ആവര്‍ത്തിക്കുന്നു. കോര്‍പ്പറേറ്റ് നികുതിയുടെ നിരക്ക് കുറച്ച് ആരോഗ്യ, വിദേശ, നയത്തിലും വാണിജ്യ രംഗത്തും പുതിയ അടവ് നയം സ്വീകരികാണാന് സാധ്യത. ഏറെ കോലാഹലങ്ങൾ നിറഞ്ഞ ജോർജ്ജ് ബുഷ് ഭരണത്തിന്റെ എട്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടുമൊരു റിപ്പബ്ലിക്കൻ വൈറ്റ് ഹൗസിന്റെ സാരഥ്യത്തിലേക്ക് കടന്നു വന്നിരിക്കുന്നു. റിപ്പബ്ലിക്കൻ പാർട്ടിയുടെ ഇന്നത്തെ അമേരിക്കൻ കൺസർവേറ്റീവ് ആശയത്തിനു ഏറ്റവും ഉതകുന്ന ഒരു പ്രസിഡന്റ് തന്നെയാണ് ട്രാംപ്.
ചെറിയ പ്രതീക്ഷകൾക്കിപ്പുറം ആഗോള രാഷ്ട്രീയത്തിൽ ഇടതു തുരുത്തുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന സമയമാണിത്. ഇന്ത്യയിൽ 2014 മെയ് മാസം മുതൽ വലതു രാഷ്ട്രീയം അധികാരത്തിന്റെര അകമ്പടിയോടെ അതിന്റെ ഉച്ചസ്ഥായിയിൽ എത്തി നില്ക്കു ന്നു. അമേരിക്കൻ ഐക്യ നാടുകളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഇന്ത്യയെയും അമേരിക്കയെയും ഉൾപ്പെടുത്തി പുത്തൻരാഷ്ട്രീയം എഴുതേണ്ടിവരുമെന്നു തന്നെയാണ് എന്റെ വിശ്വാസം.