പോര്‍ട്ട്‌ലാന്റ് (ടെന്നിസ്സി): ടെന്നിസ്സി പോര്‍ട്ട്‌ലാന്റിലുള്ള മെറ്റല്‍ നിര്‍മ്മാണ പ്ലാന്റിലെ 20 തൊഴിലാളികള്‍ ചേര്‍ന്ന് 420.9 മില്യണ്‍ ഡോളറിന്റെ പവര്‍ബോള്‍ ജാക്ക്‌പോട്ട് പങ്കിട്ടതായി നവംബര്‍ 29ന് ലോട്ടറി അധികൃതര്‍ പുറത്തിറക്കിയ സ്റ്റേറ്റ്‌മെന്റില്‍ പറയുന്നു.

കഴിഞ്ഞ എട്ടുവര്‍ഷമായി ലോട്ടറി കളിക്കുന്ന ജീവനക്കാര്‍ക്ക് ആദ്യമായാണ് ഇത്രയും വലിയ തുക സമ്മാനമായി ലഭിക്കുന്നതെന്ന് ‘ടെന്നിസ്സി 20’എന്ന പേരില്‍ അറിയപ്പെടുന്ന ഗ്രൂപ്പു നേതാവ് പറഞ്ഞു. എല്ലാ ബുധനാഴ്ചയും, ശനിയാഴ്ചയും 120 ഡോളറിന്റെ ലോട്ടറി ടിക്കറ്റാണ് ഇവര്‍ വാങ്ങിയിരുന്നത്.

നാഷ് വില്ലയില്‍ നിന്നും അറുപതു മൈല്‍ അകലെയുള്ള സ്‌മോക്ക് ഷോപ്പില്‍ നിന്നും ശനിയാഴ്ചയായിരുന്നു സമ്മാനാര്‍ഹമായ ടിക്കറ്റ് വാങ്ങിയത്. ലോട്ടറി അടിച്ചവരില്‍ ചിലര്‍ റിട്ടയര്‍ ചെയ്യുന്നതിനും ചിലര്‍ ജോലിയില്‍ തുടരുന്നതിനും തീരുമാനിച്ചതായി കെവിന്‍ സതര്‍ലാന്റ് അറിയിച്ചു.

420.9 മില്യന്‍ ഡോളര്‍ ലോട്ടറിയാണെങ്കിലും 254 മില്യണ്‍ ഡോളറാണ് 20 പേര്‍ക്കും കൂടി ലഭിക്കുക. ഓരോരുത്തര്‍ക്കും 12.7 മില്യണ്‍.

അപ്രതീക്ഷിതമായി ലഭിച്ച സമ്മാനം ടെന്നിസ്സിയിലെ 13 സിറ്റികളില്‍ നിന്നുള്ളവരെ ലക്ഷാധിപതികളാക്കി മാറ്റിയതായി സന്തോഷം മറച്ചു വെക്കാനാകാതെ ഗ്രൂപ്പു ലീഡര്‍ ഏമി ഒനീല്‍ പറഞ്ഞു. ടെന്നിസ്സി സംസ്ഥാനത്തു ഇത്തരത്തിലുള്ള ആറാമത്തെ പവര്‍ ബോള്‍ ജാക്ക്‌പോട്ടാണ് ഇതുവരെ ലഭിച്ചിട്ടുള്ളതെന്ന് ലോട്ടറി അധികൃതര്‍ വ്യക്തമാക്കി.

images images 1

LEAVE A REPLY

Please enter your comment!
Please enter your name here