വാഷിങ്ടൺ: അത്യാതുനിക സൗകര്യങ്ങൾ കൊണ്ട് സമ്പന്നമാണെങ്കിലും ലോകത്ത് ചികിത്സക്കായി ഏറ്റവും കൂടുതൽ പണം ചെലവാകുന്ന രാജ്യമാണ് അമേരിക്ക. 62 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷം രോഗം ഭേദമായ 70കാരൻ ആശുപത്രി ബിൽ കണ്ട് ഞെട്ടിയ വാർത്തയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.  മരണത്തിെൻറ വക്കിൽ നിന്നും കോവിഡ് ഭേദമായി ജീവിതത്തിേലക്ക് മടങ്ങിയെത്തിയ മൈക്കൽ ഫ്ലോറിന് ആശുപത്രി ചെലവായി 11 ലക്ഷം ഡോളറിെൻറ ബിൽ ലഭിച്ച വിവരം സിയാറ്റിൽ ടൈംസ് റിപ്പോർട്ട് ചെയ്തു.

മാർച്ച് നാലിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിെൻറ നില ഒരുവേള വളരെ അധികം വഷളായിരുന്നു. മരണക്കിടക്കയിൽ വെച്ച് അവസാനമായി ഭർത്താവുമായി സംസാരിക്കുന്നതിനായി നഴ്സ് ഇദ്ദേഹത്തിെൻറ ഭാര്യയെ ഫോൺ വിളിച്ചുനൽകിയ സന്ദർഭം വരെ ഉണ്ടായി.

എന്നാൽ ഏവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് മെയ് അഞ്ചിന് ആശുപത്രി വിട്ട ഫ്ലോറിനെ കാത്തിരുന്നത് 181പേജ് നീളമുള്ള ബില്ലായിരുന്നു. 11,22,501.04 ഡോളറാണ് ബില്ലായി ലഭിച്ചത്.

9736 ഡോളറാണ് തീവ്രപരിചരണ വിഭാഗത്തിലെ ഒരുദിവസത്തെ ചാർജ്. അത് സ്റ്റെറൈൽ റൂമാക്കി മാറ്റിയതോടെ 42 ദിവസത്തേക്ക് 4,09,000 ഡോളർ ഈടാക്കി. 29 ദിവസം വെൻറിലേറ്ററിൽ കിടത്തി ചികിത്സിക്കാൻ ചെലവായത് 82,000 ഡോളർ. മരണവുമായി മല്ലിട്ട രണ്ടുദിവസത്തെ ചികിത്സക്ക് ആശുപത്രി ബില്ലിട്ടത് ലക്ഷം ഡോളറും.

എന്നാൽ വയോധികർക്കായി സർക്കാറിെൻറ ഇൻഷൂറൻസ് പദ്ധതിയിൽ അംഗമായിരുന്നതിനാൽ മാത്രമാണ് ഫ്ലോറിെൻറ കീശ കാലിയാകാതെ രക്ഷെപട്ടത്. നികുതിദായകരായ ജനങ്ങൾക്ക് ഇത്രയും ഭീമമായ തുക ചികിത്സ ചെലവായി വരുന്നതിൽ തനിക്ക് ലജ്ജ തോന്നുന്നുവെന്ന് ഫ്ലോർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here