ടെഹ്‌റാന്‍:ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയുടെ കൊലപാതകത്തില്‍ അമേരിക്ക പ്രവര്‍ത്തിച്ചത് അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമായെന്ന് ഐക്യരാഷ്ട്ര സഭ മനുഷ്യാവകാശ അന്വേഷണക്കമ്മിഷന്‍ അംഗം.ഇറാന്‍ ഉന്നത സൈന്യമായ റവല്യൂഷണറി ഗാര്‍ഡ് കമാന്‍ഡര്‍ ആയിരുന്ന ഖാസിം സുലൈമാനി ജനുവരിയിലാണ് വധിക്കപ്പെട്ടത്.ഇറാഖില്‍ സുലൈമാനിയുടെ വാഹനവ്യൂഹത്തിന് നേര്‍ക്കുണ്ടായ യുഎസ് വ്യോമാക്രമണത്തില്‍ ഒമ്പത് പേർ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചിരുന്നു.യുഎന്‍ ചാര്‍ട്ടര്‍ ലംഘിച്ചു നടന്ന ആക്രമണം, തങ്ങളുടെ പ്രതിരോധതന്ത്രമാണെന്ന് തെളിയിക്കാന്‍ യു.എസ് മതിയായ തെളിവുകള്‍ ഹാജരാക്കിയില്ലെന്നാണ് യുഎന്‍ നിയോഗിച്ച അന്വേഷക ആഗ്‌നസ് കലമാര്‍ഡ് കണ്ടെത്തിയത്.
അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടന്നത്. ഡ്രോണ്‍ ആക്രമണം നടത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ല. ജീവന് ഭീഷണിയില്ലാത്തപക്ഷം സുലൈമാനിയെ കൊല്ലാന്‍ എടുത്ത നടപടി ശരിയല്ല – ആഗ്‌നസ് കലമാര്‍ഡ് പറഞ്ഞു.ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും. അമേരിക്ക ഈ ഏജന്‍സിയില്‍ അംഗമല്ല. ഡോണാള്‍ഡ് ട്രംപ് ഭരണകൂടം ഈ കൗണ്‍സിലില്‍ നിന്ന് പിന്മാറിയിരുന്നു. സുലൈമാനി കൊല്ലപ്പെട്ട ആക്രമണത്തിന് ശേഷം ഇറാഖിലെ യുഎസ് സൈനിക താവളങ്ങള്‍ക്ക് നേരെ ഇറാന്‍ ആക്രമണം നടത്തിയിരുന്നു.ഇറാനിലെ ഏറ്റവും സ്വാധീനമുള്ള സൈനിക ജനറലായിരുന്നു ഖാസിം സുലൈമാനി. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ഉള്‍പ്പെടെ 35 ഉദ്യോഗസ്ഥര്‍ക്ക് സുലൈമാനി വധത്തില്‍ നേരിട്ട് പങ്കുണ്ടെന്ന് കണ്ട് ഇറാന്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അന്താരാഷ്ട്ര പോലീസ് സംഘടന, ഇന്റര്‍പോള്‍ മുഖാന്തിരമാണ് ഡോണാള്‍ഡ് ട്രംപിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി ഇറാന്‍ എത്തിയത്