വാഷിങ്ടൻ: ഒഹായോ ആസ്ഥാനമായുള്ള ഗുഡ് ഇയർ കമ്പനി ബഹിഷ്കരിക്കണമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. ‘രാഷ്ട്രീയം കളിക്കുന്നു’എന്ന് ആരോപിച്ചാണ് ബഹിഷ്കരണ ആഹ്വാനം നടത്തിയത്.ബദൽ മാർഗമുണ്ടെങ്കിൽ തെൻറ ലിമോസിനിൽ ഇട്ടിരിക്കുന്ന ഗുഡ് ഇയർ ടയർ മാറ്റുമെന്നും ട്രംപ് പറഞ്ഞു.
വരുന്ന തെരഞ്ഞെടുപ്പിൽ രണ്ടാമതും പ്രസിഡൻറായി മത്സരിക്കാനൊരുങ്ങുകയാണ് ട്രംപ്. ‘ഗുഡ് ടയർ വാങ്ങരുത്. അവർ മാഗാ തൊപ്പികളിൽ നിരോധനം പ്രഖ്യാപിച്ചു’- അദ്ദേഹം ട്വിറ്ററിൽ എഴുതി, ‘ഗുഡ്ഇയറിെൻറ കാര്യത്തിൽ ഞാൻ സന്തോഷവാനല്ല. കാരണം അവർ രാഷ്ട്രീയം കളിക്കുകയാണ്’ -ട്രംപ് വൈറ്റ് ഹൗസ് ബ്രീഫിംഗിൽ പറഞ്ഞു.
കറുത്ത വർഗക്കാരനായ ജോർജ് ഫ്ലോയിഡിെൻറ മരണത്തെതുടർന്ന് ‘ബ്ലാക്ക് ലീവ്സ് മാറ്റർ’ എന്ന പേരിൽ അമേരിക്കയിൽ കാമ്പയിൻ നടക്കുന്നുണ്ട്. ഇതിന് ബദലായി ‘ബ്ലൂ ലീവ്സ് മാറ്റർ’ എെന്നാരു കാമ്പയിൻ ട്രംപ് അനുകൂലികൾ ആരംഭിച്ചിരുന്നു. നിയമപാലകരെ പിന്തുണക്കാനെന്ന പേരിലാണ് കാമ്പയിൻ നടത്തുന്നത്.
ഇതിനെ പിന്തുണക്കുന്ന ടീ ഷർട്ടുകളും തൊപ്പികളും അണിയുന്നതിൽ നിന്ന് ഗുഡ് ഇയർ തങ്ങളുടെ ജീവനക്കാരെ വിലക്കിയതാണ് ട്രംപിനെ പ്രകോപിതനാക്കിയത്. കഴിഞ്ഞ വർഷം ഏകദേശം 15 ബില്യൺ ഡോളർ വരുമാനമുണ്ടായിരുന്ന കമ്പനിയാണ് ഗുഡ്‌ഇയർ. തങ്ങൾ ബോധപൂർവ്വം പ്രശ്നങ്ങളൊന്നും സൃഷ്ടിക്കാൻ ശ്രമിച്ചിട്ടില്ലെന്ന് കമ്പനി അധികൃതർ പറഞ്ഞു.