ആർ എസ് പി എൽ ഡി എഫ് വിട്ട് യു ഡി എഫിലേക്ക് ചേക്കേറുമ്പോൾ കൊല്ലം ജില്ലയിൽ ഒരു എം എൽ എ മാത്രമാണ് യു ഡി എഫിലേക്ക് വരാൻ മടിച്ചത്. അത് കോവൂർ കുഞ്ഞുമോൻ ആയിരുന്നു. അതിന് കാരണം അവിടെ കോവൂരിന്റെ ആർ എസ് പിക്കാർ ആരും ഇല്ലെന്നും, കുഞ്ഞുമോനെ സി പി എം ഓൾ പ്രമോഷൻ സ്‌കീമിൽ പെടുത്തി കയറ്റിവിടുകയായിരുന്നു എന്നും ആർക്കും അറിയില്ലെങ്കിലും കുഞ്ഞുമോന് അറിയാമല്ലോ.
കുഞ്ഞുമോൻ ഒരു ഡ്യുപ്ലിക്കേറ്റ് പാർട്ടിയുണ്ടാക്കി. ആർ എസ് പി (കു) എന്നാണ് അതിന് ആദ്യം പേരിടാൻ തീരുമാനിച്ചിരുന്നത്, പിന്നീട് ബേബി ജോൺ ആണല്ലോ ആർ എസ് പിയുടെ ജീവാത്മാവും പരമാത്മാവും. അദ്ദേഹം ബോൾഷെവിക് ആയിരുന്നു, അതുകൊണ്ടുതന്നെ കോവൂർജിക്ക് ലെനിനിസ്റ്റ് ആവുന്നതിൽ ഒരു ആശങ്കയും ഉണ്ടായിരുന്നില്ല. രാഷ്ട്രീയത്തിൽ ആശയങ്ങളിൽ ആകൃഷ്ടനാവുന്നത് വ്യക്തികളെയൊന്നും നോക്കിയല്ലല്ലോ സാർ. കേരളത്തിൽ കേരളാ കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യം കമ്യൂണിസ്റ്റു വിരുദ്ധതയായിരുന്നു. എന്നാൽ ,സാക്ഷാൽ കെ എം മാണിയുടെ മകൻ കേരളാ കോൺഗ്രസിനെ കമ്യൂണിസ്റ്റുകളുടെ തൊഴുത്തിൽ കൊണ്ടു കെട്ടി. ആശയങ്ങളല്ല, യഥാർത്ഥത്തിൽ ആമാശയമാണ് പ്രധാൻജി.
കാര്യങ്ങൾ പറഞ്ഞുവന്നത്, കോവൂർ കുഞ്ഞുമോൻ ഉണ്ടാക്കിയ ആർ എസ് പിയെകുറിച്ചും, ആ പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നുമുള്ള പ്രസ്താവനയെക്കുറിച്ചുമാണ്. ആരാണ് ആർ എസ് പി ലെനിസ്റ്റ് എന്നു ചോദിച്ചാൽ ഒറ്റ മറുപടി മാത്രമേയുള്ളൂ. അത് കോവൂർ കുഞ്ഞുമോൻ എന്ന പരമ സ്വാത്വികനായ ലെനിനിസ്റ്റാണ്. സി പി എം കാർക്ക് മാർക്‌സിസമാണ് വഴിയെങ്കിൽ കോവൂരിന്റെ ആർ എസ് പിക്ക് ലെനിനിസമാണ്. ഒരു വിപ്ലവ രക്തത്തെ മറ്റൊരു വിപ്ലവരക്തം തിരിച്ചറിയുമെന്നാണ് വിപ്ലവകാരികൾക്കിടയിലുള്ള ചൊല്ല്. അതുകൊണ്ടാണ് ഏകനായി ഒരു പാർട്ടിയുണ്ടാക്കി ഏ കെ ജി ഭവന് മുന്നിൽ വന്നു നിന്നപ്പോൾ കോവൂർജിയെ പിടിച്ച് മുന്നണിയിലെടുത്തതും, മൽസരിപ്പിച്ച് ജയിപ്പിച്ച് എം എൽ എ ആക്കി കളഞ്ഞതും..
ആ കുഞ്ഞുമോൻ ആണ് യു ഡി എഫിലേക്ക് പോകുമെന്നുള്ള വാർത്തകൾ പ്രചരിക്കുന്നത്. എന്ത് അസംബന്ധമാണെന്ന് നോക്കണേ, അപ്പോഴാണ് കുഞ്ഞുമോന്റെ പ്രതികരണം വരുന്നത്. പാർട്ടി പറയുന്നത് സ്വീകരിക്കും, പാർട്ടി ആവശ്യപ്പെട്ടാൽ മൽസരിക്കും എന്നൊക്കെ. ശരിക്കും പാർട്ടിയെന്നാൽ ആരാണ് കുഞ്ഞുമോൻജി… കണ്ണാടിയിൽ നോക്കി പറയരുത്.
പാർട്ടി പറയുമോ ? ഒരിക്കലും പറയില്ലായിരിക്കാം. എന്നാൽ ഇനി മൽസരിക്കാൻ വരരുതെന്ന് പറയുന്ന ജനങ്ങളുണ്ട് നാട്ടിൽ.
പാർട്ടി പറഞ്ഞാൽ രാജിവയ്ക്കുമെന്നും, പാർട്ടി പറഞ്ഞാൽ മൽസരിക്കുമെന്നും പറയുന്നവർ കേരളത്തിൽ ഏറെയാണ്. സത്യമായും ആരാണീ പാർട്ടിയെന്നാണ് ചോദ്യം. പാർട്ടികളൊന്നും ആരോടും പറയാത്ത ഒരു കാര്യമുണ്ട്, ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കേണ്ടത്. പാർട്ടി തീരുമാനിച്ചതുകൊണ്ട് ആരും രക്ഷപ്പെടില്ല എന്ന സത്യം.
ജോസ് കെ മാണി പോലും പറയുന്നത് പാർട്ടിയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. പാലായിൽ മൽസരിക്കേണ്ടത് പാർട്ടി തീരുമാനിക്കും എന്നൊക്കെ. ശരിക്കും ആരും അത്ഭുതപ്പെടും, ആരാണീ പാർട്ടിയെന്ന കാര്യത്തിൽ. പാലായിൽ ജോസ് കെ മാണി മൽസരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്ന പാർട്ടി, കുഞ്ഞുമോൻ ഇനി മൽസരിക്കേണ്ടതില്ലെന്ന് തീരുമാനിക്കുന്ന പാർട്ടി, മലപ്പുറത്ത് ജോലി രാജിവച്ച കുഞ്ഞാലിക്കുട്ടി പാർട്ടിയുടെ നേതൃത്വം ഏറ്റെടുക്കുകയും തെരഞ്ഞടുപ്പിൽ മൽസരിക്കേണ്ടതില്ലെന്നും തീരുമാനിക്കുന്ന പാർട്ടിയെ ഒക്കെയാണ് കേരളം സ്വപ്‌നം കാണുന്നത്. എന്നാൽ പാർട്ടിയെന്നത് ബിഗ് ബോസ് കളിയൊന്നുമല്ലല്ലോ. സുരേഷ് ഗോപിയുടെ കോടീശ്വരനിലെ ഗുരുജിയുമല്ലല്ലോ… എന്റെ പാർട്ടീ….
നടി അക്രമിക്കപ്പെട്ടിട്ട് നാല് വർഷം തികയുമ്പോൾ
മലയാളികളെ ലോകത്താകമാനം നാണം കെടുത്തിയ സംഭവമായിരുന്നു ഒരു പ്രശസ്തയായ നടിയെ തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തിയ സംഭവം. നാല് വർഷം മുൻപ് ഇതേ ദിവസമാണ് ആ ഹീനമായ സംഭവം അരങ്ങേറിയത്. പിന്നീട് നടന്നതെല്ലാം മലയാളികൾക്ക് അറിവുള്ളതാണ്.
വെറുതെ പിളരുന്ന പാർട്ടികൾ
പിളർന്നു പിളർന്ന് ഇല്ലാതാവുന്ന കുറേയധികം പാർട്ടികൾ കേരളത്തിലുണ്ട്. ജനതാദൾ, കേരളാ കോൺഗ്രസ്, ജെ എസ് എസ്, സി എം പി, ബി ഡി ജെ എസ് എന്നീ പാർട്ടികളാണ് നിരന്തരമായി പിളർന്നുവളരാനുള്ള ഭാഗ്യം. കേരളാ കോൺഗ്രസ് മുദ്രാവാക്യം തന്നെ പിളരുംതോറും വളരും എന്നായിരുന്നു. കേരളാ കോൺഗ്രസ് മാണി ഗ്രൂപ്പ് പിളരുകയും ജോസ് കെ മാണി എൽ ഡി എഫിലെത്തി. കേരളാ കോൺഗ്രസിൽ നിന്നും നേരത്തെ പിളർന്നു പോയ ജനാധിപത്യ കേരളാ കോൺഗ്രസ് ഇടതുപക്ഷത്ത് നേരത്തെതന്നെ എത്തിയിരുന്നു.
ദയാവധം കാത്തു കഴിയുകയാണ് ബി ഡി ജെ എസ്
ഒരു രാഷ്ട്രീയപാർട്ടിക്കും ഇത്തരമൊരു ദയനീയാവസ്ഥ ഉണ്ടാവരുതെന്നാണ് പ്രാർത്ഥന. അത്രയും മോശമാണ് ബി ഡി ജെ എസ് എന്ന രാഷ്ട്രീയ പാർട്ടിയുടെ അവസ്ഥ. രണ്ട് പിളർപ്പും, കൊഴിഞ്ഞു പോക്കും ഒക്കെ കഴിഞ്ഞ്, ഇപ്പോൾ ശേഷിക്കുന്നത് തുഷാർ വെള്ളാപ്പള്ളിയും ഒരു ചെറിയ സംഘവും മാത്രം.
കേന്ദ്രം ഭരിക്കുന്ന ബി ജെ പിയുമായി സഖ്യമുണ്ടാക്കിയതോടെ ബി ഡി ജെ എസ് കേരളത്തിലെ മുഖ്യരാഷ്ട്രീയ ശക്തിയായി മാറുമെന്നായിരുന്നു വെള്ളാപ്പള്ളിയുടെ സ്വപ്‌നം. മകൻ കേന്ദ്രമന്ത്രിയാവുന്നതൊക്കെ വെള്ളാപ്പള്ളി പലതവണ സ്വപ്‌നം കണ്ടു. പക്ഷേ, എന്തു ചെയ്യാൻ ബി ജെ പി അത്രയൊന്നും പെട്ടെന്ന് അപകടത്തിൽ പെടുന്ന പാർട്ടിയല്ലല്ലോ. അവർ തുഷാറിന് അർഹമായ പരിഗണന തന്നില്ലെന്ന പരാതിയുമായി പലതവണ അങ്ങ് ദില്ലിയിൽ പോയതല്ലാതെ മറ്റൊന്നും നടന്നില്ല.
പി ജെ ജോസഫ് നല്ലവനായ രാഷ്ട്രീയക്കാരൻ
പി ജെ ജോസഫ് മഹാമനസ്‌കനായ രാഷ്ട്രീയ നേതാവാണെന്ന് തെളിയിച്ചിരിക്കുന്നു. ഇത്തവണ കേരളാ കോൺഗ്രസിന് 13 സീറ്റുവേണമെന്ന ആവശ്യത്തിൽ അൽപ്പം വിട്ടുവീഴ്ച ചെയ്യാൻ ജോസഫ് സാർ തീരുമാനിച്ചിരിക്കുന്നു.
പോണ്ടിച്ചേരിയിലും പണാധിപത്യം
തമിഴ് നാട്ടിൽ ആധിപത്യം സ്ഥാപിക്കണമെന്നായിരുന്നു ബി ജെ പിയുടെ ആഗ്രഹം. അതിനാണ് സ്റ്റൈൽ മന്നൻ രജനീകാന്തിനെ രംഗത്തിറക്കിയതും, പാർട്ടി രൂപീകരിപ്പിച്ചതും. രജനിയിലൂടെ തമിഴകം കീഴടക്കാനുള്ള നീക്കങ്ങളെല്ലാം പൊളിഞ്ഞു. ഇപ്പോഴിതാ പോണ്ടിച്ചേരി ബി ജെ പി പിടിക്കുകയാണ്. നാല് കോൺഗ്രസ് എം എൽ എമാർ രാജിവച്ചതോടെ ഭൂരിപക്ഷം നഷ്ടപ്പെട്ട അവസ്ഥയിലാണ് കോൺഗ്രസ് സർക്കാർ. പോണ്ടിച്ചേരിയിൽ സ്ഥിതിഗതികൾ സുഗമമാക്കാനായി ഗവർണറായിരുന്ന കിരൺബേദിയെയും മാറ്റിയിട്ടുണ്ട്.
അയൽ സംസ്ഥാനമായ തമിഴ് നാട്ടിൽ നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം പോണ്ടിച്ചേരിയിലും തെരഞ്ഞെടുപ്പ് നടത്താനാണ് കേന്ദ്രസർക്കാരിന്റെ നീക്കം. രാഹുൽ ഗാന്ധി സീറ്റു ചർച്ചകൾക്കായി പോണ്ടിച്ചേരിയിൽ എത്താനിരിക്കെയാണ് കോൺഗ്രസിന്റെ നാല് എം എൽ എ മാർ ബി ജെ പിയിലേക്ക് ചേക്കേറിയത്.
ഉന്നാവ് എന്ന പേര് അത്ര ശുഭകരമല്ല
പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തെതുടർന്നാണ് ഉന്നാവ് എന്ന സ്ഥലനാമം ലോകം അറിയുന്നത്. ഏറ പ്രതിഷേധങ്ങൾ ആളിക്കത്തിച്ച സംഭവമായിരുന്നു അത്.
സമരം തീർക്കാൻ ഇടനിലക്കാരായി ഡി വൈ എഫ് ഐ
പി എസ് സി റാങ്ക് ലിസ്റ്റിലുള്ളവരെ ഒഴിവാക്കി പിൻവാതിൽ നിയമനം നടത്തുന്നതാണ് കേരളത്തിലെ ഉദ്യോഗാർത്ഥികൾക്കിടയിലെ ചർച്ച. പിൻവാതിൽ നിയമനം തകൃതിയായി നടത്തുകയും പി എസ് സി റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടാൻ തയ്യാറാവാത്തതിനെ തുടർന്ന് റാങ്ക് ഹോൾഡേഴ്‌സിന്റെ സമരം തലസ്ഥാനത്ത് തുടരുകയാണ്. ഇതിനിടയിലാണ് ഡി വൈ എഫ് ഐ നേതാക്കൾ സമരക്കാരുമായി ചർച്ച നടത്തിയത്.
സമരവുമായി പി എസ് സി റാങ്ക് ഹോൾഡേസ് മുന്നോട്ട് പോവുകയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുൻപ് സർക്കാർ തീരുമാനം ഉണ്ടായില്ലെങ്കിൽ റാങ്ക് ലിസ്റ്റിന്റെ കലാവധി അവസാനിക്കും. ആ ലിസ്റ്റിലുള്ളവർക്ക് ജോലിയും ലഭിക്കില്ല.
പരസ്യപ്രളയം, ഉദ്ഘാടന മാമാങ്കം
കേരളത്തിലെ പത്രങ്ങൾക്കിത് കൊയ്ത്തുകാലമാണ്. ലക്ഷക്കണക്കിന് രൂപയുടെ പരസ്യമാണ് പത്രങ്ങൾക്ക് ലഭിക്കുന്നത്. കോവിഡ് കാലത്ത് വരുമാനത്തിൽ വലിയ ഇടിവുണ്ടായ പത്രങ്ങൾ സർക്കാർ പരസ്യ ചാകരയിൽ ആഹ്ലാദത്തിലാണ്. കേരളത്തിൽ ഒരു ദിവസം കുറഞ്ഞത് പത്തിലേറെ സർക്കാർ പദ്ധതികളാണ് ഉദ്ഘാടനം ചെയ്യുന്നത്. കാസർകോട് മുതൽ തിരുവനന്തപുരം വരെ ഓടി നടന്നുള്ള ഉദ്ഘാടനമൊന്നുമല്ല, എല്ലാ ഉദ്ഘാടനവും ഓൺലൈനായാണ്.