ചാരുംമൂട് ജോസ്

ജനാധിപത്യം സംരക്ഷിക്കാനായി കേരള ജനത ഒരിക്കല്‍ക്കൂടി അരയും തലയും മുറുക്കി അങ്കക്കളത്തിലിറങ്ങിക്കഴിഞ്ഞു. ഐശ്വര്യകേരള വാഗ്ദാനവുമായി കേരളത്തിലുടനീളം മുഴങ്ങിക്കേട്ട മാറ്റൊലികള്‍ ജനങ്ങള്‍ ഹൃദയത്തിലേറ്റിക്കഴിഞ്ഞു. പിണറായി സര്‍ക്കാരിന്റെ ദുര്‍ഭരണവും ദാര്‍ഷ്ട്യവും കണ്ടു ജനങ്ങള്‍ മടുത്തു. സ്പ്രിംഗ്‌ളര്‍ മുതല്‍ ആഴക്കടല്‍ വരെ വിറ്റു കാശാക്കുന്ന അഴിമതികള്‍ ജനം കയ്യോടെ പിടികൂടി. അഴിമതിയില്‍ മുങ്ങിക്കുളിച്ചിരിക്കുന്ന പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ പകല്‍ കൊള്ളകളും കോടിക്കണക്കിനുള്ള അഴിമതികളും ജനങ്ങള്‍ തിരിച്ചറിഞ്ഞു. കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ബംഗാളിന്റെ സ്ഥിതിയിലേക്ക് എത്തിച്ചേര്‍ന്നു. അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടം നേടും.

സ്വന്തം ധാര്‍ഷ്ട്യത്താല്‍ ഒരു പ്രസ്ഥാനത്തെ ഒരു സംസ്ഥാനത്ത് നിന്ന് തൂത്തെറിയുന്നതില്‍ പ്രധാന കാരണക്കാരനായതില്‍ പിണറായി കനത്ത വില നല്‍കേണ്ടി വരും. ഇന്ത്യയുടെ ചരിത്രത്തില്‍ ഒരു സംസ്ഥാനത്തും ഇല്ലാത്ത വിധം മുഖ്യമന്ത്രിയുടെ സംസ്ഥാനത്ത് സ്വര്‍ണ്ണക്കള്ളക്കടത്തും ഹവാല ഇടപാടുകളും നടത്തി പലരും തടവറയില്‍ കഴിഞ്ഞുകൂടും. പാവാടക്കാരുടെ ബലത്തില്‍ സ്വര്‍ണ്ണവും മയക്കുമരുന്നും വില്‍ക്കാന്‍ കൂട്ടുനിന്ന മുഖ്യമന്ത്രി ഒന്നുമറിയാത്തവനെപ്പോലെ കേരള ജനതയെ വഞ്ചിച്ചു. കോവിഡ് കാലത്ത് വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണം കൊടുക്കാനുള്ള അരിയും പയറും പച്ചക്കറിയും കിറ്റിലാക്കി സഖാക്കന്മാരെക്കൊണ്ട് ഭവനങ്ങളില്‍ എത്തിച്ചുകൊടുത്തിട്ട് ജനങ്ങളെ വഞ്ചിക്കുകയും കോടികളുടെ തിരിമറികള്‍ നടത്തി സംസ്ഥാന ഖജനാവ് കാലിയാക്കി കേരളത്തെ കടക്കെണിയിലാക്കി.

അഭ്യസ്ഥ വിദ്യരായ യുവജനങ്ങളെ വഞ്ചിച്ച് പിഎസ് സി വഴി നിയമനം നടത്താതെ പിന്‍വാതിലുകളില്‍ കൂടി സഖാക്കന്മാര്‍ക്ക് ജോലി തരപ്പെടുത്തിക്കൊടുക്കുകയും സ്വന്തം പാര്‍്ട്ടിയിലെ മന്ത്രിമാരുടെയും എംഎല്‍എമാരുടേയും ആശ്രിതര്‍ക്ക് ജോലി നല്‍കുകയും ചെയ്തു കേരളത്തെ അപമാനിക്കുകയാണ് ചെയ്തത്. പ്രവാസികളെ മരണത്തിന്റെ വ്യാപാരികളായി മുദ്രകുത്തി അകറ്റി നിര്‍ത്തി ദ്രോഹിച്ചത് ആരും മറക്കില്ല. സഖാക്കന്മാരുടെ കൊലപാതകങ്ങള്‍ മറച്ചു പിടിക്കാന്‍ ഖജനാവിലെ കോടികള്‍ മുടക്കിയതും സ്വന്തം പരസ്യം ചെയ്യുവാന്‍ ദിനം തോറും കോടികള്‍ ചിലവഴിച്ചതും ഭൂരിപക്ഷ വിശ്വാസ സമൂഹത്തെയും വിശ്വാസത്തേയും അവഹേളിക്കുകയും പിന്നോക്ക സമുദായ വിശ്വാസികളെ അതു ക്രിസ്ത്യാനികളായാലും മുസ്ലിം സമുദായത്തിലുള്ളവരായാലും തമ്മിലടിപ്പിക്കാനുള്ള തീവ്ര ശ്രമം നടത്തി പരാജയപ്പെട്ടതും ജനം തിരിച്ചറിഞ്ഞു.

ആരോടും ആലോചിക്കാതെ സ്വന്തം മന്ത്രിസഭയില്‍ ചര്‍ച്ച ചെയ്യാതെ എല്ലാം ബെടക്കാക്കി തനിക്കാക്കി. കേന്ദ്ര പദ്ധതികളെ സ്വന്തം പദ്ധതികളാക്കി ജനങ്ങലെ കബളിപ്പിച്ച ഏകാധിപതിയായി ശ്രീമാന്‍ പിണറായി ചരിത്ത്രതില്‍ കറുത്ത അധ്യായം കുറിച്ചു പടിയിറങ്ങിപ്പോകാന്‍ ഇനി വെറും ആഴ്ചകള്‍ മാത്രം. കേരളത്തിലെ സമാധാനപ്രീയരായ അഭ്യസ്ഥവിദ്യരായ ചെറുപ്പക്കാരടക്കം കേരളത്തില്‍ ഒരു ജനാധിപത്യം പുനസ്ഥാപിക്കാന്‍ വളരെ ആവേശത്തോടെ തുനിഞ്ഞിറങ്ങി മുന്‍പന്തിയില്‍ അണിനിരന്നു ഐക്യജനാധിപത്യ മുന്നണിയെ അധികാരത്തിലെത്തിക്കാന്‍ സന്നദ്ധരായി നില്‍ക്കുന്നു. കേരളം വിറ്റുമുടിച്ച സര്‍ക്കാരിനേയും രാജ്യത്തെ മതഭ്രാന്തിലേക്ക് നയിക്കുന്ന ബിജെപി സര്‍്ക്കാരിനേയും ജനം എന്തുവിലകൊടുത്തും വരുന്ന തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തും. മികച്ച ഭൂരിപക്ഷത്തോടെ യുഡിഎഫിന്റെ ചുണക്കുട്ടരായ സാരഥികള്‍ മിന്നിപ്പാറുന്ന വിജയം കാഴ്ച വെയ്ക്കും. ഓരോ വോട്ടും യുഡിഎഫിന് ചെയ്യാം.

LEAVE A REPLY

Please enter your comment!
Please enter your name here