ന്യൂഡൽഹി: രാജ്യത്ത് കോവിഡ് പ്രതിരോധ സാമഗ്രികളുടേയും മരുന്നുകളുടേയും സേവനത്തിന്‍റെയും നികുതികളിൽ ഇളവ് വരുത്താൻ തീരുമാനം. കേന്ദ്ര മന്ത്രിതല സമിതിയുടെ നിർദേശത്തെ തുടർന്ന് ജിഎസ്ടി കൗണ്‍സിലാണ് നികുതിയിളവ് അംഗീകരിച്ചത്.

പൾസ് ഓക്സിമീറ്റർ, കോവിഡ് ചികിത്സയ്ക്കുള്ള മരുന്നുകൾ, ടെസ്റ്റിംഗ് കിറ്റ് തുടങ്ങി എല്ലാ കോവിഡ് പ്രതിരോധ സാമഗ്രികളുടേയും നികുതി കുറച്ചിട്ടുണ്ട്. ആംബുലൻസിന്‍റെ ജിഎസ്ടി 12 ശതമാനമാക്കി കുറച്ചു.

അതേസമയം കോവിഡ് പ്രതിരോധ വാക്സിനുള്ള ജിഎസ്ടിയിൽ മാറ്റമില്ല. മുൻനിശ്ചയിച്ച അഞ്ച് ശതമാനം നികുതി വാക്‌സിന്‌ നൽകേണ്ടിവരും . ബ്ലാക്ക് ഫംഗസ് മരുന്നുകൾക്ക് തത്കാലം നികുതിയുണ്ടാവില്ല. സെപ്റ്റംബർ 30 വരെയാണ് നികുതി ഇളവുകൾ പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here