കീവ്: യുക്രെയ്നില്‍ ഒരു ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥികൂടി മരിച്ചു. വിനിസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ചന്ദന്‍ ജിന്‍ഡാളാണ് മരിച്ചത്. തളര്‍ന്നുവീണതിനെ തുടര്‍ന്ന് അത്യാഹിത വിഭാഗത്തില്‍ ചികില്‍സയിലായിരുന്നു. മസ്തിഷ്‌ക്കാഘാതം മൂലം ഇന്ന് രാവിലെ മരിക്കുകയായിരുന്നു.

യുക്രൈനിലെ കാര്‍ക്കീവില്‍ ഷെല്ലാക്രമണത്തില്‍ കര്‍ണാടക സ്വദേശി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാമത്തെ ഇന്ത്യന്‍ വിദ്യാര്‍ഥിയും മരിച്ചത്. ജിന്‍ഡാലിന്റെ ശരീരം ഇന്ത്യയിലെത്തിക്കണമെന്നാവശ്യപ്പെട്ട് പിതാവ് കേന്ദ്ര സര്‍ക്കാരിന് കത്തയച്ചു.

ഹാര്‍കീവില്‍ ആക്രമണം ശക്തമാക്കി റഷ്യന്‍ സേന. ഷെല്ലാക്രമണത്തിന് പുറമെ പാരച്യൂട്ടുകളില്‍ നഗരത്തിലിറങ്ങി സൈന്യം ആക്രമണം നത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍ . 21 പേര്‍ കൊല്ലപ്പെട്ടെന്നു 112 പേര്‍ക്ക് പരുക്കേറ്റെന്നും ഹാര്‍കീവ് മേയര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here