ഫോർട്ട്്‌വർത്ത് (ഡാലസ്) : അമേരിക്കൻ എയർലൈൻസ് യാത്രക്കാരിൽ നിന്നു നിയമ വിരുദ്ധമായി വാങ്ങിയ അധിക ബാഗേജ് ഫീസ് തിരിച്ചു നൽകുന്നതിനായി 75 മില്യൻ നൽകണമെന്നു ധാരണയായി. ഡാലസ് ഫോർട്ട്‌വർത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന അമേരിക്കൻ എയർലൈൻസിനെതിരെ 2021 ൽ അഞ്ചു യാത്രക്കാർ ചേർന്നു നൽകിയ ഫെഡറൽ ലോ സ്യൂട്ടിലാണു നഷ്ടപരിഹാരം നൽകുന്നതിനുള്ള ഒത്തുതീർപ്പുണ്ടായത്.

സൗജന്യമായി ബാഗേജുകൾ ചെക്ക് ഇൻ ചെയ്യാം എന്ന ധാരണയിൽ അമേരിക്കൻ എയർലൈനിൽ നിന്നും ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവരാണു നിർബന്ധമായും കൗണ്ടറിനു മുമ്പിലെത്തുമ്പോൾ ബാഗ് ഫീസ് നൽകേണ്ടി വന്നത്. 2013  മുതൽ ഇങ്ങനെ ഫീസ് നൽകേണ്ടി വന്നവർക്ക് അതു തിരിച്ചു നൽകണമെന്നാണു കോടതി ഉത്തരവ്.

25 ഡോളറാണ് ആഭ്യന്തര– കാനഡ വിമാനങ്ങളിൽ ബാഗേജ് ഫീസായി ഇവർ വാങ്ങിയിരുന്നത്. രണ്ടാമത്തെ ബാഗിന് 35 ഡോളറും ചാർജ് ചെയ്തിരുന്നു. ഇതു നിയമ വിരുദ്ധമാണെന്നും ഫീസ് തിരിച്ചു നൽകണമെന്നും പരാതിക്കാർ ആവശ്യപ്പെട്ടെങ്കിലും എയർലൈൻ ഇവരുടെ ആവശ്യം നിരാകരിക്കുകയായിരുന്നു.

ഇങ്ങനെ അധിക ഫീസ് വാങ്ങിയതിൽ അമേരിക്കൻ, ഡൽറ്റാ സൗത്ത് വെസ്റ്റ്, യുഎസ് എയർലൈൻ 1.8 ബില്യൺ ഡോളറാണ് ഉണ്ടാക്കിയത്. കഴിഞ്ഞ വർഷം ആഗോളതലത്തിൽ പ്രധാന 20 എയർലൈനുകൾ കഴിഞ്ഞ വർഷം 21 മില്യൺ ഡോളറും സംമ്പാദിച്ചു.

2013 മുതൽ 2021 വരെ യാത്ര ചെയ്തവരിൽ നിന്നും ഇടാക്കിയ ഫീസ് തിരിച്ചു ലഭിക്കുന്നതിനു ബാഗേജ് ഫീ ഉൾപ്പെടെ ബുക്ക് ചെയ്ത ടിക്കറ്റുകളുടെ ഇ–മെയിൽ കോപ്പി ഹാജരാക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here