പനാജി: ഹരിയാനയിലെ ബി.ജെ.പി നേതാവും ടിക്‌ടോക് താരവുമായ സൊണാലി ഫൊഗട്ട് വധക്കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. സൊണാലിക്കൊപ്പം ഗോവയിലേക്ക് പോയ സുധീര്‍ സാങ്‌വാന, സുഖ്‌വിന്ദര്‍ സിംഗ് എന്നിവരെ പ്രതികളാക്കിയാണ് കുറ്റപത്രം. മപുസയിലെ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത.

കേസില്‍ അറസ്റ്റിലായ സുധീര്‍ സാങ്‌വാനയും സുഖ്‌വിന്ദര്‍ സിംഗും കോള്‍വാലെയിലെ ജയിലിലാണ്. സൊണാലി താമസിച്ച ലിയോണി ഗ്രാന്റിലെ റിസോര്‍ട്ടില്‍ കുറ്റകൃത്യം പുനരാവിഷ്‌കരിച്ച് എല്ലാ തെളിവുകളും ശേഖരിച്ചാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. പോലീസിന്റെ രേഖകളും സാാക്ഷിമൊഴികളും രേഖപ്പെടുത്തി.

 

ഖാപ് പഞ്ചായത്തിന്റെ ആവശ്യപ്രകാരം ഹരിയാന മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് കേസ് ഗോവ സര്‍ക്കാര്‍ സിബിഐയ്ക്ക് കൈമാറിയത്. ഓഗസ്റ്റ് 23ന് നടന്ന കൊലപാതകത്തില്‍ പോലീസ് അന്വേഷണത്തില്‍ ഒരു തെളിവും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ആദ്യം അസ്വഭാവിക മരണത്തിനാണ് കേസെടുത്തതെങ്കിലും പോസ്റ്റു മോര്‍ട്ടം റിപ്പോര്‍ട്ടിലെ സംശയങ്ങളാണ് കൊലപാതകമാണെന്ന സൂചന നലകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here